വയനാട് : വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നടത്തിയ പരിശോധനയിൽ അളവിൽ കവിഞ്ഞ മദ്യ ശേഖരം കണ്ടെത്തിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസെടുക്കും. അബ്‌കാരി ആക്ട് പ്രകാരമാണ് കേസെടുക്കുക. ഇന്ന് തന്നെ കേസെടുക്കുമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുകയെന്നും കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ പറഞ്ഞു. കേസെടുത്താൽ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരായിരിക്കും തീരുമാനിക്കുക.
ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ധീൻ പറഞ്ഞു. കേസെടുത്താൽ ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനിക്കുക.
വീട്ടിലെ പരിശോധനയ്ക്കിടെ വൈൻ അടക്കം വിലകൂടിയ 67.5 ലിറ്റർ വിദേശ നിർമ്മിത മദ്യമാണ് കണ്ടെത്തിയത്. ലിറ്ററിന് 50000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം ഉൾപ്പെടെ പിടിച്ചെന്നാണ് വിവരം. എസ്. ഐ.ടി. അംഗമായ വയനാട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി.എൽ.ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രാവിലെ 6 മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് 6.15 വരെ നീണ്ടു. ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ബന്ധുക്കളെന്ന് പറഞ്ഞെത്തിയവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. എസ്.ഐ.ടി അറിയിച്ചതിനെ തുടർന്ന് വീട്ടിൽ എക്സൈസ് എത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |