
കൊച്ചി: മൈക്രോഫിനാൻസ് കേസിൽ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയുടെ കാര്യത്തിൽ ഒരാഴ്ചയ്ക്കകം നിയമപരമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കോടതിയിൽ നേരിട്ടു ഹാജരായ പിന്നാക്ക വികസനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വീണ എൻ. മാധവനോടാണ് ഇക്കാര്യം നിർദ്ദേശിച്ചത്. വീഴ്ചവരുത്തിയാൽ വീണ്ടുംവിളിച്ചുവരുത്തുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പുനൽകി.
ഇടക്കാല ഉത്തരവിൽ നേരത്തേ കോടതി നൽകിയ നിർദ്ദേശം നടപ്പാക്കിയിരുന്നില്ല. ബന്ധപ്പെട്ട ഫയൽ ഒരുദിവസംമുമ്പു മാത്രമാണ് തന്റെ പക്കലെത്തിയതെന്ന് വീണ മാധവൻ വിശദീകരിച്ചു. ആശയവിനിമയ പ്രശ്നമുണ്ടായെന്ന് വിജിലൻസ് അഭിഭാഷകനും അറിയിച്ചു. തുടർന്നാണ് സമയം അനുവദിച്ചത്. 18ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ ഉത്തരവ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |