
ദുബായ്: സ്വർണവിലയിൽ ദുബായിലെ പ്രവാസികൾ ആഗ്രഹിക്കുന്ന മാറ്റം. ഇന്ന് വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 489.25 ദിർഹത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇതോടെ വില ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തി. മലയാളികൾ ഏറ്റവും കൂടുതലായി വാങ്ങുന്ന 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 453 ദിർഹമായി കുറഞ്ഞു. കഴിഞ്ഞ ദിവസം ഇത് 456.25 ദിർഹമായിരുന്നു.
24 കാരറ്റ് സ്വർണത്തിന് ജൂൺ രണ്ടിന് 542.50 ദിർഹമായിരുന്നു. ഇപ്പോൾ ഗ്രാമിന് 53.25 ദിർഹമാണ് കുറഞ്ഞത്. ഇതേ കാലയളവിൽ 22 കാരറ്റ് സ്വർണത്തിന് 502.25 ദിർഹമായിരുന്നു. ഇത് ഇപ്പോൾ 49.25 ദിർഹമാണ് കുറഞ്ഞത്. ജൂൺ 1ന് 24 കാരറ്റ് സ്വർണ്ണത്തിന് 539.75 ദിർഹമിൽ നിന്ന് അടുത്ത ദിവസം 542.50 ദിർഹമായി ഉയർന്നതോടെ ദുബായ് സ്വർണവില മാസത്തിന്റെ തുടക്കത്തിൽ ഉയർന്ന നിലയിലാണ് ആരംഭിച്ചത്. മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളിൽ 22 കാരറ്റ് വില ഗ്രാമിന് 500 ദിർഹം കടന്നതും ആഭരണ വാങ്ങുന്നവരെ പിന്നോട്ടടിച്ചിരുന്നു.
ജൂൺ മൂന്നിനും നാലിനും വിലയിൽ നേരിയ ഇടിവ് മാത്രമേ ഉണ്ടായുള്ളൂ. എന്നാൽ ആദ്യത്തെ വലിയ ഇടിവ് ജൂൺ അഞ്ചിനാണ് സംഭവിച്ചത്. അന്ന് 24 കാരറ്റ് 522.50 ദിർഹമായും 22 കാരറ്റ് 483.75 ദിർഹമായും കുറഞ്ഞു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ നിരക്കുകൾ ആ നിലവാരത്തിൽ തുടർന്നു. പിന്നീട് ജൂൺ 10 ന് നിരക്ക് വീണ്ടും കുത്തനെ ഇടിഞ്ഞു. അന്ന് 24 കാരറ്റ് 492.50 ദിർഹമായും 22 കാരറ്റ് 456 ദിർഹമായുമാണ് കുറഞ്ഞത്. തിങ്കളാഴ്ചത്തെ നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയ്ക്ക് അടുത്താണ്. ജൂണിലെ ഏറ്റവും കുറഞ്ഞ 24 കാരറ്റ് വില ജൂൺ 25ന് 486 ദിർഹമായിരുന്നു. അതേ ദിവസം തന്നെ 22 കാരറ്റ് വില 450 ദിർഹത്തിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |