
ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന കുറ്റവാളിക്ക് ഗുജറാത്ത് ഹൈക്കോടതി ഒരാഴ്ചത്തെ പരോൾ അനുവദിച്ചു. പ്രതി രാധേശ്യാം ഷാ 10,000 ബോണ്ട് ജയിലിൽ കെട്ടിവയ്‌ക്കണമെന്ന് ജസ്റ്റിസ് സഞ്ജീവ് ജെ. താക്കേർ നിർദ്ദേശിച്ചു. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി,മൂന്നര വയസുള്ള മകളെ അടക്കം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി എന്നീ കുറ്റങ്ങളിലാണ് ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |