
ടൊറാന്റോ: ഗ്രൂപ്പ് ബിയിൽ കാനഡ- ബോസ്നിയ ആൻഡ് ഹെഴ്സഗോവിന മത്സരത്തിലെ 5 പ്രധാന പോയിന്റുകൾ
1 അക്കൗണ്ട്
തുറന്ന് കാനഡ
ബോസ്നിയക്കെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ കാനഡ ചരിത്രത്തിലാദ്യമായി ലോകകപ്പിൽ പോയിന്റ് നേടി. ഇതിന് മുമ്പ് രണ്ട് ലോകകപ്പിൽ കളിച്ചിട്ടുണ്ട് കാനഡ. എന്നാൽ രണ്ട് ലോകകപ്പുകളിലും കളിച്ച ആറ് കളികളിലും അവർ തോറ്റു. ഗ്രൂപ്പ് ബിയിൽ കാനഡയ്ക്കും ബോസ്നിയയ്ക്കും ഓരോ പോയിന്റ് വീതമുണ്ട്.
2.ഗതിക്കെതിരെ ബോസ്നിയ
കാനഡയാണ് കൂടുതൽ ആക്രമണങ്ങൾ നടത്തിയതെങ്കിലും കളിയുടെ ഗതിക്കെതിരെ 21-ാം മിനിട്ടിൽ ജോവോ ലുകിക്ക് ഹെഡ്ഡറിലൂടെ ബോസ്നിയയ്ക്ക് ലീഡ് സമ്മാനിച്ചു.
3. സൂപ്പർ സബ്
ഗോൾ വഴങ്ങിയിട്ടും ഒന്നിന് പിറകേ ഒന്നായി കാനഡ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവർക്ക് ലക്ഷ്യം കാണാനായിരുന്നില്ല. തുടർന്നാണ് ടാലി ഒലിവെസ്സിക്ക് പകരം 76-ാം മിനിട്ടിൽ കോച്ച് ജെസ്സെ മാർഷ് കൈൽ ലാറിനെ കളത്തിലിറക്കിയത്. കളത്തിലെത്തി 121 സെക്കൻഡിനുള്ളിൽ ലാറിൻ കാനഡയുടെ സമനില ഗോൾ നേടി.
4.ടാക്റ്റിക്കൽ ബ്ലില്ല്യൻസ്
ഹൈപ്രസ് ഗെയിമുമായി കളിയുലട നീളം ആധിപത്യം പുലർത്താൻ കാനഡയ്ക്കായി. താരതമ്യേന ഉയരം കൂടിയ ബോസ്നിയൻ താരങ്ങൾക്കെതിരെ ഒത്തിണക്കത്തോടെ കളിച്ച് എല്ലാമേഖലയിലും മുൻതൂക്കം നേടാൻ കാനഡയ്ക്കായി,
5. ജസ്റ്റ് മിസ്
രണ്ട് തവണ കാനഡയുടെ ഷോട്ടുകൾ ബോസ്നിയൻ ഗോളിയെ കടന്നെങ്കിലും പ്രതിരോധ താരങ്ങളുടെ ഗോൾ ലൈൻ സേവുകൾ ആതിഥേയർക്ക് തിരിച്ചടിയായി. 54-ാം മിനിട്ടിൽ കാനഡയുടെ റിച്ചി ലാറെയെയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
ജോറാക്കാൻ ജർമ്മനി
ഹൂസ്റ്റൺ: 2014ൽ ചാമ്പ്യന്മാരായ ശേഷം കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ആദ്യ റൗണ്ടിൽ പുറത്തായി ആരാധകരെ ഞെട്ടിച്ച ജർമ്മനി പ്രതാപകാലം തിരിച്ചു പിടിക്കാനാണ് ഇത്തവണ ബൂട്ടുകെട്ടുന്നത്. ഗ്രൂപ്പ് ഇയിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ജർമ്മനി ഇന്ന് ലോകകപ്പിലെ കന്നിക്കാരായ കുറസോവയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് മത്സരം.
ലോക റാങ്കിംഗിലെ പത്താം സ്ഥാനക്കാരായ ജർമ്മനിയും 82-ാമതുള്ള കുറസാവോയുമായുള്ള പോരാട്ടം ഏകപക്ഷീയമാകുമെന്ന് വിലയിരുത്തലുകളുണ്ടെങ്കിലും യോഗ്യതാ റൗണ്ടിൽ പല വമ്പന്മാരയും വീഴ്ത്തിയെത്തുന്ന കുറസോവയെ അങ്ങനെ എഴുതി തള്ളാനാകില്ല.
പ്രമുഖ പരിശീലകൻ ഡിക്ക് അഡ്വക്കാറ്റിന്റെ ശിക്ഷണത്തിൽ അട്ടിമറിയാണ് കുറസാവോ ലക്ഷ്യം വയ്ക്കുന്നത്.
വിരമിച്ച വെറ്റ്റൻ ഇതിഹാസ ഗോൾ കീപ്പർ മാനുവൽ ന്യൂയിർ തിരിച്ചെത്തിയതാണ് ജർമ്മൻ ടീമിലെ വിശേഷം. ലോകകപ്പിൽ ന്യൂയിർ തന്നെയായിരിക്കും ജർമ്മനിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പറെന്ന് കോച്ച് നഗെൽസ്മാൻ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |