
വാഷിംഗ്ടൺ: വിദേശ വിദ്യാർത്ഥികൾക്കും മാദ്ധ്യമ പ്രവർത്തകർക്കും വിസാ ചട്ടങ്ങൾ കർശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം താത്കാലികമായി തടഞ്ഞ് യു.എസിലെ ബോസ്റ്റൺ ഫെഡറൽ കോടതി. സർക്കാർ വിശദീകരണം ദുർബലമാണെന്നും നടപടികൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ആഘാതം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ് - 1 വിസയിലെ വിദ്യാർത്ഥികൾക്കും സാംസ്‌കാരിക വിനിമയ പദ്ധതികളുടെ ഭാഗമായ ജെ - 1 വിസിറ്റർ വിസക്കാർക്കും യു.എസിൽ പരമാവധി തങ്ങാൻ കഴിയുന്ന സമയം 4 വർഷമായി നിജപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചത്. കാലാവധി നീട്ടാൻ പ്രത്യേകം അപേക്ഷിക്കണം. വിദേശ മാദ്ധ്യമ പ്രവർത്തകർക്ക് (ഐ വിസ) ജോലിയിലുള്ള കാലത്തോളം യു.എസിൽ തുടരാമെന്ന വ്യവസ്ഥ ഇല്ലാതാക്കി 240 ദിവസത്തെ അനുമതി നൽകാനും തീരുമാനിച്ചിരുന്നു. പുതിയ മാറ്റങ്ങൾ ഇന്നലെ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |