SignIn
Kerala Kaumudi Online
Thursday, 21 May 2026 7.01 PM IST

PRETTY STAR

priyanka-chopra

പ്രിയ പാതി നിക് ജൊനാസിനും മകൾ മാൾട്ടിക്കും തത്കാലം പ്രിയങ്ക ചോപ്രയുടെ ഡേറ്റില്ല. ഇന്ത്യൻ സിനിമയിലേക്ക് പ്രിയങ്ക മടങ്ങി എത്തി. ഇനി കുറച്ചു നാൾ താമസം ഇന്ത്യയിൽ തന്നെ. തെന്നിന്ത്യയിലും ബോളിവുഡിലും പ്രിയങ്ക ഒരേപോലെ ഡേറ്റ് നൽകുന്നു. എസ്.എസ് . രാജമൗലി സംവിധാനം ചെയ്യുന്ന എസ്.എസ്.എം. ബി 29 എന്ന് താത്കാലികമായി പേരിട്ട ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രിയങ്ക ചോപ്ര മടങ്ങി വരവു നടത്തുമ്പോൾ പ്രതിഫലം 30 കോടി ആണ്. ഇന്ത്യൻ സിനിമയിൽ ഒരു നടി വാങ്ങുന്ന ഏറ്റവും ഉയർന്ന പ്രതിഫലം. ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നായ ക്രിഷിന്റെ നാലാം ഭാഗത്തിലും നായികയായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അടുത്ത വർഷം പ്രിയങ്ക എത്തുന്നുണ്ട്. അല്ലു അർജുൻ നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്കയുടെ പേര് കേൾക്കുന്നു. ഹോളിവുഡിൽ സ്വന്തം കരിയർ ഭദ്രമാക്കുമ്പോഴും വീണ്ടും ഇന്ത്യൻ സിനിമയിൽ സജീവമാകാനാണ് പ്രിയങ്കയുടെ തീരുമാനം.


ഈ വരവ്
വെറുതേയല്ല

വിജയ് നായകനായ തമിഴൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലുംപ്രിയങ്കയെ മുൻനിര താരമാക്കിയത് ബോളിവുഡ് ആണ്. ഡോൺ, ക്രിഷ്, ഡോൺ , ദോസ്താന, മേരി കോം തുടങ്ങിയ ചിത്രങ്ങൾ ബോളിവുഡിന്റെ സൂപ്പർ വുമണാക്കി മാറ്റി . സൂപ്പർ താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുമ്പോഴും വിമർശനങ്ങളും വിവാദങ്ങളും പിൻതുടർന്നിരുന്നു . 2015ൽ ആണ് ഹോളിവുഡ് കരിയറിന് തുടക്കമിട്ടത്. ഹോളിവുഡിലേക്ക് ചേക്കറിയ പലർക്കും അടിപതറിയ ലോകത്ത് കരുത്തോടെ പ്രിയങ്ക നിന്നു. പിന്നീട് അമേരിക്കൻ ടി.വി പരമ്പരകളിലും ഹോളിവുഡ് സിനിമകളിലും, സീരിസിലും ശ്രദ്ധേയ സാന്നിദ്ധ്യമായി മാറി. 2021 ൽ പുറത്തിറങ്ങിയ ദി വൈറ്റ് ടൈഗർ ആണ് അവസാനം അഭിനയിച്ച ഹിന്ദി ചിത്രം . അതിനാൽ തന്നെ പ്രിയങ്കയുടെ ഇടവേളയ്ക്ക് ശേഷമുള്ള വരവിനായി ആരാധകരും കാത്തിരിക്കുകയാണ്. പ്രതിഫലത്തിന്റെ കാര്യത്തിൽ പ്രിയങ്ക ശ്രദ്ധ നേടുന്നത്  അത്ര പുതുമയുള്ളതല്ല.
ക്രിഷ് നാലാം ഭാഗത്തിലും പ്രിയങ്കയുടെ പ്രതിഫലം 30 കോടിക്ക് അടുത്തെന്നാണ് സൂചനകൾ. 2026ൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ക്രിഷ് 4 നടൻ ഹൃത്വിക് റോഷൻ ആണ് സംവിധാനം ചെയ്യുന്നത്. അതേസമയം ഹോളിവുഡിൽ അമേരിക്കൻ ആക്ഷൻ കോമഡി ചിത്രം ഹെഡ്സ് ഓഫ് സ്റ്റേറ്റ് ആണ് പ്രിയങ്ക നായികയായിറിലീസിന് ഒരുങ്ങുന്ന ചിത്രം.


ജീവിതത്തിലെ 
വേഷം

കരിയറിൽ തിരക്കേറിയ വേഷങ്ങൾ ചെയ്യാനുള്ള തിരക്കിനിടയിലും യഥാർത്ഥ ജീവിതത്തിൽ അമ്മയുടെയും ഭാര്യയുടെയും റോളും ഭംഗിയാക്കാൻ പ്രിയങ്ക മറക്കുന്നില്ല.
തന്നേക്കാൾ പത്തുവയസ്കുറഞ്ഞ അമേരിക്കൻ ഗായകൻ നിക് ജൊനാസുമായി 2018ൽ വിവാഹം . ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവച്ചു. അതിനെയൊന്നും വകവെയ്ക്കാതെ അടിപതറാതെ മുന്നോട്ട് നീങ്ങിയ പ്രിയങ്ക ഹോളിവുഡ് സിനിമകളിലും സീരിസുകളിലും സജീവമായി. അമേരിക്കയിൽ സ്ഥിര താമസമാക്കിയ നിക്കും പ്രിയങ്കയും 2022  ജനുവരി 22ന് വാടക ഗർഭധാരണത്തിലൂടെ മാൾട്ടി മേരി ചോപ്ര ജൊനാസിനെ  മകളായി സ്വീകരിച്ചു.നിക് ജൊനാസിനും  മാൾട്ടിക്കുംഒപ്പം ജീവിക്കുമ്പോൾ വനിതകളുടെ ഉന്നമനത്തിനും സ്ത്രീ - പുരുഷ തുല്യതയ്ക്കും പ്രവർത്തിക്കുന്നതിൽ പ്രിയങ്ക ശ്രദ്ധിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PRIYANGA, CHOPRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY