തിരുവല്ല: മണിമലയാറ്റിലെ മണ്ണാട്ട് കടവില്‍ നിന്നും ആരംഭിച്ച് വരാല്‍ പാലത്തിനടിയിലൂടെ മണ്ണേറ്റ് പാടശേഖരത്തിലേക്ക് എത്തിച്ചേരുന്ന വരാല്‍തോട് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പണ്ടുകാലത്ത് ഈ പാടശേഖരങ്ങളില്‍ നിന്ന് കരിമ്പും നെല്ലും പടിഞ്ഞാറന്‍ മേഖലകളിലേക്ക് വള്ളങ്ങളില്‍ കൊണ്ടുപോയിരുന്നത് ഇതുവഴിയായിരുന്നു.വെള്ളപ്പൊക്കം നിയന്ത്രണത്തിലും ഈ തോട് പ്രധാന പങ്കു വഹിച്ചിരുന്നു.അനധികൃത കൈയേറ്റവും മാലിന്യങ്ങളും എക്കലും നിറഞ്ഞതോടെ ഇപ്പോള്‍ ഈ തോടിന്റെ പല ഭാഗങ്ങളും ഇല്ലാതായിരിക്കുകയാണ്.പൂവപ്പുഴ -പാടത്തുപാലം തോട് പുനരുജ്ജീവിപ്പിച്ച മാതൃകയില്‍ ഈ തോടും വീണ്ടെടുത്താല്‍ രണ്ടാം വാര്‍ഡിലെ വെള്ളപ്പൊക്ക ഭീഷണി കുറയും.നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ പാതയുടെ അലെയ്‌മെന്റില്‍ വരുന്ന ഭാഗത്ത് തോട് ഇല്ലാതായിരിക്കുകയാണ്.റെയില്‍ ലൈനിനുവേണ്ടി ഈ ഭാഗം മണ്ണിട്ടുയര്‍ത്തിയാല്‍ ലൈനിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. വരാല്‍തോട് അടിയന്തരമായി പുനരുജ്ജീവിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ജില്ലാ കമ്മിറ്റി അംഗവും ഇരവിപേരൂര്‍ മണ്ഡലം പ്രസിഡന്റുമായ തമ്പു പനോടില്‍ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |