തിരുവനന്തപുരം: മെസിക്ക് കളിക്കാൻ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കാൻ 70 കോടിരൂപ ചെലവായെന്നാണ് സ്പോൺസർ പറഞ്ഞത്. ഇതിന്റെ പേരിൽ 2.75കോടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും സ്പോൺസർ നേടിയെടുത്തു.എന്നാൽ ജി.സി.ഡി.എ.എൻജിനിയറിംഗ് ടീം കണ്ടെത്തിയത് 8.42കോടിരൂപയുടെ ചെലവ് മാത്രം. മെസിയുടെ വരവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളിൽ കമ്പനിയുടെ ആസ്തികൾ, മൂലധനനിക്ഷേപം,വായ്പ,ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ 9.95കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയിലും വെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി എസ്.ഐ.ടി കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |