അറ്റ്ലാന്റ: 84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന അർജന്റീന ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫിഫ ലോകകപ്പ് ഫൈനലിൽ ഇടംനേടിയത്. എന്നാൽ സെമിഫൈനൽ മത്സരത്തിന് ശേഷം മൈതാനത്തിൽ ഇംഗ്ലണ്ട് - അർജന്റീന താരങ്ങൾ തമ്മിൽ തർക്കമായി. ഫൈനൽ വിസിലിനുശേഷം അർജന്റീന ടീമിന്റെ വിജയാഘോഷത്തിനിടെ വാലന്റീൻ ബാർകോയെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം അടിച്ചതാണ് തർക്കത്തിന് കാരണമായത്.
പിന്നാലെ അർജന്റീന താരങ്ങൾ ബെല്ലിങ്ങാമിനെ പിടിച്ചുതള്ളുകയായിരുന്നു. തുടർന്ന് ഇരുടീമുകളും ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അർജന്റീന ടീമിന്റെ ആഘോഷത്തിനിടെ തിരിഞ്ഞുനിൽക്കുകയായിരുന്നു ബാർകോയുടെ തലയ്ക്ക് പിന്നിലാണ് ബെല്ലിങ്ങാം അടിച്ചത്. പിന്നാലെ ബാർകോ ബെല്ലിങ്ങാമിന് പിടിച്ചുതള്ളി. ഇതിനിടെ എത്തിയ എക്‌സെക്വൽ പലാസിയോസും ബെല്ലിങ്ങാമിനെ തള്ളിയതോടെ കൂടുതൽ അർജന്റീന - ഇംഗ്ലണ്ട് താരങ്ങളെത്തി പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
🚨 Jude Bellingham attacks Colo Barco for no reason. pic.twitter.com/hHRedke0kc
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 15, 2026
84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോകചാമ്പ്യൻമാരുടെ വൻ തരിച്ചുവരവ് നടത്തിയത്. ഏഴുമിനിട്ടിനുള്ളിൽ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന്റെ വലയിൽ മെസിപ്പട അടിച്ചുകയറ്റിയത്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു. 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസ് വലയിലെത്തിച്ച് ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85-ാം മിനിറ്റിൽ കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ വിജയഗോൾ കുറിച്ചു.
ചിരവൈരികൾ നേർക്കുനേർ പോരാടിയ സെമിയിലെ ആദ്യ പകുതി ഗോൾ രഹിതവും ഫൗളുകളും തർക്കങ്ങളും നിറഞ്ഞതായിരുന്നു. ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ എലിയട്ട് ആൻഡേഴ്സണും അർജന്റീനയുടെ ലിസാൻഡ്രൊ മാർട്ടിനസും മഞ്ഞക്കാർഡ്കണ്ടു. ആദ്യ പകുതിയിൽ അർജന്റീനയുടെ ഭാഗത്ത് നിന്ന് 12ഉം ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് 7 ഫൗളുകളുമുണ്ടായി. ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. 7-ാം മിനിട്ടിൽ അവർക്ക് കോർണർ കിട്ടിയെങ്കിലും മുതലാക്കാനായില്ല. തുടർന്ന് അർജന്റീനയും ആക്രമണങ്ങൾ മെനഞ്ഞു. ആദ്യ 30 മിനിട്ടിൽ ഒരു ഷോട്ട് പോലും ഇരുടീമിന്റെയും ഭാഗത്തു നിന്നുണ്ടായില്ല.
Argentina secured a dramatic 2-1 comeback victory over England to reach the FIFA World Cup final after scoring twice in the closing minutes. Tensions flared after the final whistle when England midfielder Jude Bellingham allegedly struck Argentina's Valentín Barco during the victory celebrations. The incident sparked a confrontation between players from both teams before teammates and officials intervened to restore order. Videos of the altercation have since gone viral on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |