SignIn
Kerala Kaumudi Online
Sunday, 13 September 2026 2.04 AM IST

അതിർത്തി തർക്കം പരിഹരിക്കാൻ മോദി-ഷീ ധാരണ

s

ന്യൂഡൽഹി: ഇരുരാജ്യങ്ങളുടെയും കരുത്ത് മനസിലാക്കി പരസ്‌പരം പിന്തുണയ്‌ക്കാനും ഭിന്നതകൾ അതിർത്തി തർക്കങ്ങളിലേക്ക് നീങ്ങാതിരിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും നടത്തിയ ചർച്ചയിൽ ധാരണ. വ്യാപാരം, നിക്ഷേപം അടക്കം പരസ്‌പരം താത്‌പര്യമുള്ള വിഷയങ്ങളും ചർച്ചയായി.

ഉഭയകക്ഷി ബന്ധവും ജനങ്ങളുടെ ദീർഘകാല താത്‌പര്യങ്ങളും പരിഗണിച്ച് അതിർത്തി പ്രശ്നത്തിന് ന്യായയുക്തവും പരസ്പരം സ്വീകാര്യവുമായ പരിഹാരത്തിന് ഇരു നേതാക്കളും സമ്മതിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

2025 ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

ഭിന്നതകൾ തർക്കങ്ങളായി മാറരുതെന്നും പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താത്‌പര്യം എന്നീ ഘടകങ്ങളാൽ ബന്ധം മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതിർത്തിയിലെ സമാധാനവും ശാന്തിയും ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാണ്. അതിർത്തി സംബന്ധമായ നിലവിലുള്ള കരാറുകളും ധാരണകളും ഇരുപക്ഷവും പാലിക്കേണ്ടതുണ്ട്.

ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്‌ച. ഇന്നലെ ഉച്ചയ്‌ക്കാണ് ഷീ എത്തിയത്. ഇന്ന് മടങ്ങും.

മോദി-ഷി കൂടിക്കാഴ്‌ച

'അതിർത്തിയിൽ വേണം
സമാധാനം'

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പുതിയ സംഘർഷങ്ങൾക്ക് വഴിവയ്ക്കരുതെന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും. അതിർത്തിയിൽ ശാന്തത തുടരേണ്ടത് ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ നിർണായകമാണെന്ന് മോദി വ്യക്തമാക്കി. ഉച്ചകോടിക്കിടെ നടന്ന 50 മിനിട്ടിലേറെ നീണ്ട കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം ഉൾപ്പെടെ ഉഭയകക്ഷി ബന്ധം വിപുലീകരിക്കാനുള്ള വിഷയങ്ങളും ചർച്ചയായി.
അതിർത്തി പ്രശ്നത്തിൽ വിശാലമായ ബന്ധവും ജനങ്ങളുടെ ദീർഘകാല താത്പര്യങ്ങളും കണക്കിലെടുത്ത് ന്യായവും പരസ്പരം അംഗീകരിക്കാവുന്നതുമായ പരിഹാരം കണ്ടെത്തണമെന്നാണ് ഇരുനേതാക്കളുടെയും നിലപാട്. ബന്ധത്തിലെ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യമ്പോൾ പരസ്പര ബഹുമാനവും സംവേദനക്ഷമതയും താത്പര്യങ്ങളും പരിഗണിക്കണമെന്നും മോദി പറഞ്ഞു.

2025 ആഗസ്റ്റിൽ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ പുരോഗതിയെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. പുതിയ മേഖലകളിൽ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും പരിശോധിച്ചു. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തും. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും. സാംസ്‌കാരിക കൈമാറ്റങ്ങൾ, വാണിജ്യ ബന്ധങ്ങൾ, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സഞ്ചാര സ്വാതന്ത്ര്യം എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കാനും ധാരണയായി.

ദേശീയ സാഹചര്യങ്ങളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും പരസ്പരം പഠിക്കാനും ശക്തികൾ പ്രയോജനപ്പെടുത്തി സഹകരിക്കാനും കഴിയുമെന്ന് ഷീ ജിൻപിംഗ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വികസനത്തിന് പരസ്പരം പിന്തുണ നൽകണമെന്നും വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തെ തന്ത്രപരവും ദീർഘകാലവുമായ കാഴ്ചപ്പാടിലാണ് കാണുന്നത്. മോദിയുമായുള്ള 21 കൂടിക്കാഴ്ചകൾക്കിടെ കൈവരിച്ച ധാരണകൾ ബന്ധത്തെ സ്ഥിരമായ വികസനപാതയിലേക്ക് നയിച്ചതായും ഷീ പറഞ്ഞു. ഇന്ത്യയും ചൈനയും ഗ്ലോബൽ സൗത്തിലെ പ്രധാന രാജ്യങ്ങളാണെന്നും ആഗോള സമാധാനം, സ്ഥിരത, വികസനം എന്നിവയ്ക്കായി കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360