SignIn
Kerala Kaumudi Online
Thursday, 10 September 2026 7.16 AM IST

സൈനികരുടെ മൃതദേഹത്തോടും ചൈനയുടെ പൈശാചികത,​ മാരാകായുധ ചിത്രം ബി.ബി.സി പുറത്തുവിട്ടു

ayudham

ന്യൂഡൽഹി: ലഡാക് അതിർത്തിയിലെ രക്തച്ചൊരിച്ചിലിൽ ജീവൻപൊലിഞ്ഞ ഇന്ത്യൻ സൈനികർ ചൈനീസ് സൈനികരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായെന്ന് തെളിയിക്കുംവിധം മൃതദേഹങ്ങൾ വികൃതമായ നിലയിലാണ് കണ്ടെടുത്തത്.

ഇന്ത്യൻ ഭടന്മാരെ ആക്രമിക്കാൻ ചൈനീസ് സൈനികർ ഉപയോഗിച്ച മാരകായുധത്തിന്റെ ചിത്രം അതിനിടെ, ബി.ബി.സി പുറത്തുവിട്ടു. ആണികൾ വെൽഡ് ചെയ്‌തു പിടിപ്പിച്ച ഇരുമ്പ് ദണ്ഡുകളാണ് ചിത്രത്തിൽ കാണുന്നത്. ഇന്ത്യ - ചൈന അതിർത്തിയിലെ ഒരു സീനിയ‍ർ ഇന്ത്യൻ സൈനിക ഓഫീസറാണ് ചൈനീസ് സൈനികർ ഉപയോഗിച്ച ആയുധം എന്ന കുറിപ്പോടെ ഈ ചിത്രം തങ്ങൾക്ക് അയച്ചുനൽകിയതെന്ന് ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു.

സംഘർഷം ലഘൂകരിക്കാൻ ഇന്നലെയും മേജർ ജനറൽ തലത്തിൽ ഇരുപക്ഷത്തെയും ഓഫീസർമാർ ആറുമണിക്കൂർ കൂടിക്കാഴ്‌ച നടത്തിയെങ്കിലും സൈന്യങ്ങളെ പിൻവലിക്കുന്നതിൽ തീരുമാനമായില്ല. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ലഡാക് മേഖലകളിൽ ഇന്ത്യ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ച പകൽ നടത്തിയ തെരച്ചിലിലാണ് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ മലയിടുക്കിലും നദിയിലും നിന്നുമായി ലഭിച്ചത്. ചൈനക്കാരുടെ ക്രൂരമായ ആക്രമണത്തിന് വിധേയരായ പലരുടെയും മുഖവും ശരീരഭാഗങ്ങളും മുറിവേറ്റ് വികൃതമായിരുന്നു. ലേ ബേസ് ക്യാമ്പിലെ സൈനികർ തിരിച്ചടിക്കണമെന്ന വാശിയിലാണെന്ന് അനൗദ്യോഗിക വിവരമുണ്ട്. ഇവിടത്തെ മൂന്ന് ഡിവിഷണൽ കമാൻഡമാർ ലേ കോർ കമാൻഡർക്ക് അപ്പപ്പോൾ വിവരങ്ങൾ കൈമാറുന്നുണ്ട്.

സംഭവത്തിനുശേഷം ചില ഇന്ത്യൻ സൈനികരെ കാണാതായെന്ന ന്യൂയോർക്ക് ടൈംസ് പത്രത്തിലെ വാർത്ത ശരിയല്ലെന്നും പരിക്കേറ്റ നാല് സൈനികർ അപകടനില തരണം ചെയ്‌തെന്നും കരസേന അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CHINA ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360