തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതുക്കിയ ഖേലോ ഇന്ത്യ പദ്ധതി (2026–31) കേരളത്തിലെ കായിക വികസനത്തിന് വലിയ അവസരമൊരുക്കുമെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) റീജിയണൽ സെന്റർ / എൽ.എൻ.സി.പി.ഇ അധികൃതർ അറിയിച്ചു. 36,441 കോടി രൂപയുടെ റെക്കാഡ് ബഡ്ജറ്റിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ താഴെത്തട്ടിലുള്ള കായിക പ്രതിഭകളെ അത്യാധുനിക സൗകര്യങ്ങളോടെ വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ കായിക പ്രതിഭകളെ കണ്ടെത്തും. തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ നിന്ന് പരിശീലനം നേടിയ 29 താരങ്ങൾ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി.സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ സെന്റർ റീജിയണൽ ഡയറക്ടർ ഡോ. എസ് സി യാദവ്, ഡെപ്യൂട്ടി ഡയറക്ടർ വർഷ സബാളെ, അർജുന അവാർഡ് ജേതാക്കളായ മുഹമ്മദ് അജ്മൽ, സജി തോമസ് , കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |