
മാഡ്രിഡ് : യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസണിന് തുടക്കമായി. ആദ്യ ദിനം മുൻ ചാമ്പ്യമാരായ റയൽ മാഡ്രിഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും ജയങ്ങളാണ് ഹൈലൈറ്റ്. റയൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ 2-1 ന് കീഴടക്കി. എം ബാപ്പെയും വാൽവെർഡെ യുമാണ് റയലിന്റെ ഗോളുകൾ നേടിയത്. അഗസ്റ്റൊ ഇന്ററിനായി ഒരു ഗോൾ മടക്കി.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലായിരുന്നു മത്സരം.
മാഞ്ചസ്റ്റർ സിറ്റി പോർച്ചുഗീസ് ക്ലബ് പോർട്ടോയെ അവരുടെ തട്ടകത്തിൽ 2-0ത്തിന് തോൽപിച്ചു. ഏർലിംഗ് ഹാളണ്ടാണ് സിറ്റിയുടെ രണ്ട് ഗോളുകളും നേടിയത്. മറ്റ് മത്സരങ്ങളിൽ ബൊറൂ,്യ ഡോർട്ട്മുണ്ട് 3-2ന് വിയ്യാറയലിനെയും ആസ്റ്റൺ വില്ല 3-2ന് ക്ലബ് ബ്രൂഗെയേയും റയൽ ബെറ്റിസ് 3-2ന് ലില്ലെയേയും തോൽപ്പിച്ചു.
ബൊറൂഷ്യ താരം
മത്സരത്തിനിടെ
കുഴഞ്ഞു വീണു
ഡോർട്ട്മുണ്ട്: ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിനിടെ ബൊറൂഷ്യ ഡോർട്ട്മുണ്ട് താരം കോൺസ്റ്രാന്റിനോസ് കെരെത്സാസ് കുഴഞ്ഞു വീണു.
വിയ്യാറയലിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതിയിലാണ് (25-ാം മിനിറ്റിൽ) 18 കാരനായ മിഡ്ഫീൽഡർ മൈതാനത്ത് കുഴഞ്ഞുവീണത്.രക്തചംക്രമണ സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണമാണ് താരം കുഴഞ്ഞുവീണതെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. നിലവിൽ താരം സുഖമായിരിക്കുന്നുവെന്നും ആശങ്കകളില്ലെന്നും ക്ലബ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |