
നെയ്റോബി: പ്രശസ്തമായ അംബോസലി നാഷണൽ പാർക്കിന് സമീപം 14 ആനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞതിനെ തുടർന്ന് അടിയന്തര അന്വേഷണം ആരംഭിച്ച് കെനിയ. ആനകളുടെ ജഡങ്ങൾ വിദഗ്‌ദർ പരിശോധിച്ചു വരികയാണെന്ന് കെനിയ വൈൽഡ് ലൈഫ് സർവീസ് പറഞ്ഞു.
രോഗം, വിഷബാധ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാലാണോ മരണമെന്ന് കണ്ടെത്തുന്നതിനായി ആനകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. അംബോസലി പാർക്കും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും അംബോസലി ഇക്കോ സിസ്റ്റം എന്നാണ് അറിയപ്പെടുന്നത്. ടാൻസാനിയൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന, വന്യജീവികൾക്ക് പേരുകേട്ട വലിയ പ്രദേശമാണിത്.
നായാട്ടുകാരെ തുരത്തിയ ഈമേഖലയിൽ, ആനകൾ വലിയ തോതിൽ കൂട്ടമായി ചരിയുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ മരണ കാരണം സംബന്ധിച്ച തെളിവുകളൊന്നും ലഭ്യമല്ല. ചരിഞ്ഞ ആനകളിൽ വിവിധ പ്രായത്തിലുള്ളവ ഉൾപ്പെടുന്നു.
അംബോസലി നാഷണൽ പാർക്കിന് ചുറ്റുമുള്ള 30 കിലോമീറ്റർ പരിധിയിൽ വിവിധ ഭാഗങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്തി. 2025 ലെ കണക്കനുസരിച്ച് അംബോസലി ഇക്കോ സിസ്റ്റത്തിൽ രണ്ടായിരത്തിലധികം ആനകളുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |