SignIn
Kerala Kaumudi Online
Saturday, 30 May 2026 4.08 AM IST

സ്നേഹത്തണലിൽ റഹീം സീനത്ത് മൻസിലിലേക്ക് ജനപ്രവാഹം

ww
20 വർഷത്തെ സൗദി ജയിൽ വാസത്തിന് ശേഷം കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്തെ സീനത്ത് മൻസിലിലെത്തിയ അബ്ദുൾ റഹീമിനെ കാണാൻ എത്തിയവർ. സി.പി.ഐ ജില്ലാ സെക്രട്ടറി പി. ഗവാസിനെയും കാണാം.

കോഴിക്കോട്: ഫറോക്ക് കോടമ്പുഴയിലെ 'സീനത്ത് മൻസിലിലേക്ക്' ഇന്നലെയും ആളുകൾ ഒഴുകിയെത്തിയിരുന്നു. ഇരുപത് വർഷത്തിന് ശേഷം തൂക്കുകയറിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ റഹീമിനെ ഒരു നോക്ക് കാണാനും സന്തോഷം പങ്കിടാനും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളാണ് വീട്ടിലേക്കെത്തിയത്. സ്‌പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ അനസ് അൽ ശഹ്റി മരിച്ച സംഭവത്തിൽ വധശിക്ഷയിൽ നിന്ന് മുക്തനായി സൗദി ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ റഹീം കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. രാവിലെ 8.30 യോടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീമിനെ ബന്ധുക്കളും നിയമസഹായ സമിതിയും വ്യവസായി ബോബി ചെമ്മണ്ണൂരും നാട്ടുകാരും ചേർന്ന് ഹർഷാരവത്തോടെ സ്വീകരിച്ചു. തറവാട് വീടായ സീനത്ത് മൻസിലിൽ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. ഒമ്പതരയോടെ വീട്ടിലെത്തിയ റഹീമിനെ അവർ സ്നേഹത്തോടെ സ്വീകരിച്ചു. പിറന്ന മണ്ണിൽ കാലുകുത്തിയ നിമിഷം പൊട്ടിക്കരഞ്ഞ റഹീമിനെ ഉമ്മ ഫാത്തിമ നെഞ്ചോട് ചേർത്ത് മുത്തം നൽകി സ്വീകരിച്ചു. ഉമ്മയെയും ബന്ധുക്കളെയും കെട്ടിപ്പിടിച്ച് റഹീം കുശലം പറഞ്ഞു. വർഷങ്ങൾക്ക് ശേഷം എല്ലാവരും ചേർന്നുള്ള പെരുന്നാൾ റഹീമിനെ സന്തോഷം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു. വീട്ടിലെത്തുന്ന ഓരോരുത്തരെയും ചേർത്ത് പിടിച്ചും മധുരം പങ്കിട്ടുമാണ് കുടുംബം സ്വീകരിച്ചത്. റഹീമിനൊപ്പം ബോബി ചെമ്മണ്ണൂരും വീട്ടിലെത്തിയിരുന്നു. വൈകിട്ട് കൃഷി മന്ത്രി ടി.സിദ്ധീഖ്, ഡോ.എം.കെ മുനീർ എന്നിവരും എത്തി. കോഴിക്കോട് പൗരാവലിയുടെ സ്വീകരണ ചടങ്ങിനെത്തിയ മുഖ്യമന്ത്രി വി.ഡി സതീശൻ റഹീമിനെ വീഡിയോ കോൾ ചെയ്ത് സന്തോഷം പങ്കിട്ടു. സൗദി ജയിലിൽ നിന്നുള്ള സഹതടവുകാരും റഹീമിനെ ഫോണിൽ വിളിച്ച് സന്തോഷം പങ്കിട്ടിരുന്നു. ഇന്നലേയും രാവിലെ മുതൽ റഹീമിനെക്കാണാൻ നിരവധി പേരെത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, സമസ്ത നേതാക്കാൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തുടങ്ങിയവരും എത്തിയിരുന്നു.

'' നിങ്ങളോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല. പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. ആരെയെങ്കിലും വിട്ടു പോയാൽ അത് വിഷമമാകും. എന്റെ ജീവിതം തിരികെ തന്ന നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങി എല്ലാ ലോക മലയാളികൾക്കും നന്ദി''

- റഹീം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL