സീതത്തോട് : കിഴക്കൻ വനാതിർത്തി ഗ്രാമമായ കൊച്ചുകോയിക്കൽ അളിയൻ മുക്ക് ഗണപതിമഠം ഭാഗത്ത് പുലിയിറങ്ങി കാട്ടുപന്നിയെ പിടിച്ചതായി അഭ്യൂഹം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെരിയാർ ടൈഗർ റിസർവ് വനമേഖലയോട് ചേർന്നുള്ള ഭാഗമായ ഇവിടെ ഗണപതിമഠം വീട്ടിൽ ഗോപാലപിള്ളയുടെ വീടിനു സമീപത്തെ റബർത്തോട്ടത്തിലാണ് പുലിയിറങ്ങി കാട്ടുപന്നിയെ പിടികൂടിയത്. സംഭവം കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ പ്രദേശവാസികൾ അറിയിച്ചു. ഇതേതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഈഭാഗത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘം പെട്രോളിംഗും ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |