
വാഷിംഗ്ടൺ : ഹോർമുസ് കടലിലിടുക്ക് അടച്ചിട്ടിട്ടില്ലെന്നും കപ്പലുകൾക്ക് കടന്നുപോകാമെന്നും യു.എസ് സെൻട്രൽ കമാൻഡ്. അന്താരാഷ്ട്ര ജലപാതയിൽ ഗതാഗതം സുഗമമാണെന്നും ഇറാന്റെ ഭീഷണി നേരിടാനും നാവിഗേഷൻ സ്വാതന്ത്ര്യം സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും യു.എസ് സേന പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പുനരാരംഭിച്ച സംഘർഷങ്ങളെ തുടർന്ന്ഹോർമുസ് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു്,എസ് സൈന്യത്തിന്റെ പ്രസ്താവന. ല
ഹോർമുസിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഇറാനും യു,എസും തമ്മിലുള്ള വെടിനിറുത്തൽ നിറുത്തുകയും സംഘർഷം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാന് ആണവ ബോംബുകളെക്കാൾ പ്രധാനമാണെന്നും അത് സംരക്ഷിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാന് മേജർ ജനറൽ മൊഹ്‌സിൻ റെസായ് പറഞ്ഞു. ഇറാനിലെ യു.എശ് ആക്രമണത്തിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചത്.
അതേസമയം ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിനുള്ള പാതകൾ തുറന്നു കിടക്കുന്നുവെന്നാണ് യു,എസ് സൈന്യത്തിന്റെ അവകാശവാദം. ആഗോളതലത്തിൽ ചരക്കുകളും ഇന്ധനവും കടത്തിവിടാൻ വാണിജ്യ കപ്പലുകൾ ഉപയോഗിക്കുന്ന അന്താരാഷ്ട്ര ജലപാതയ്ക്ക് മേൽ ഇറാന് നിയന്ത്രണമില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ ഏഴുദിവസത്തിനുള്ളിൽ 140ലധികം കപ്പലുകൾ ഹോർമുസ് വഴി കടന്നുപോയിട്ടുണ്ടെന്നും സൈന്യം അവകാശപ്പെട്ടു.
The US Central Command stated the Strait of Hormuz remains open for vessel passage, refuting Iran's claim of closure amidst renewed tensions. It affirmed international waterways are clear, with US forces prepared to ensure navigation freedom and counter threats. This follows Iran's declaration of closing Hormuz after recent vessel attacks. The US military reported over 140 ships transited the strait in the last seven days.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |