
ന്യൂഡൽഹി:രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. മെൽബൺ വിമാനത്താവളത്തിൽ അദ്ദേഹത്തിന് ആചാരപരമായ വരവേൽപ് ലഭിച്ചു. പ്രധാനമന്ത്രി ആന്റണി അൽബനീസുമായി മോദി ചർച്ച നടത്തും. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് സന്ദർശനം ഊർജ്ജം പകരുമെന്ന് മോദി പറഞ്ഞു. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കും.
പ്രംബനൻ സന്ദർശിച്ച് മോദി
ഇന്തോനേഷ്യൻ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് മോദി മെൽബണിലെത്തിയത്.
ഇന്തോനേഷ്യയിലെ സന്ദർശനത്തിന്റെ അവസാന ദിവസം യുനെസ്കോ ലോക പൈതൃക പട്ടികയിലുള്ള യോഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്രം മോദി സന്ദർശിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും ഒപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ സഹായത്തോടെയുള്ള സംരക്ഷണ, പുനരുദ്ധാരണ പദ്ധതിക്ക് ഇരുവരും തുടക്കം കുറിച്ചു.
ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവ പ്രതിഷ്ഠയുള്ള ക്ഷേത്രം 9-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്.ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |