
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ സൈനിക വിമാനത്തെ 314 കിലോമീറ്റർ അകലെവച്ച് ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട്. ഭൂതലത്തിൽ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന മിസൈൽ ഉപയോഗിച്ച് ഇത്രയും ദൂരെയുള്ള ലക്ഷ്യം തകർത്തത് എസ്-400ന്റെ ദീർഘദൂര പ്രഹരശേഷിയുടെ തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2025 മേയ് 7 മുതൽ 10 വരെ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ റഡാർ കേന്ദ്രങ്ങൾ, സൈനിക കേന്ദ്രങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയും ഇന്ത്യ ലക്ഷ്യമിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |