
തിരുവനന്തപുരം : പൊൻമുടി സന്ദർശനം കഴിഞ്ഞ് മടങ്ങിയ കല്ലറ സ്വദേശികളായ ടൂറിസ്റ്റ് സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുവയസുകാരിയ്ക്ക് ദാരുണാന്ത്യം. 9 പേർക്ക് പരിക്കേറ്റു. പാങ്ങോട് കല്ലറ വളക്കുഴി പച്ച തോപ്പുവിള വീട്ടിൽ ശാലുവിൻെറ മകൾ ത്രയനന്ദയാണ് മരിച്ചത്. പൊൻമുടി കല്ലാർ റോഡിൽ മൂന്നാംവളവിന് സമീപം ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.
മുപ്പത് അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. കാറിൽ പത്ത് പേർ ഉണ്ടായിരുന്നു. കല്ലറ ശ്രീശൈലത്തിൽ അനൂപ്, നിവേദ്, തീത്ഥ, കല്ലറ തറട്ട അഖിന ഭവനിൽ ലതിക, മകൾ അഖിന, പാങ്ങോട് മൂന്ന് മുക്കിൽ ബോസ് നിവാസിൽ ഷൈനി മകൾ ഗോപിക എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് പൊൻമുടി, കല്ലാർ മേഖലയിൽമഴ പെയ്തിരുന്നു. മഴയെ തുടർന്ന് ശക്തമായ മൂടൽമഞ്ഞ് വീഴ്ചയുണ്ടായി. മഞ്ഞിന്റെ ആധിക്യമൂലം റോഡ് കാണുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പരിക്കേറ്റവർ അപകടനിലതരണം ചെയ്തതായി ഡോക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |