SignIn
Kerala Kaumudi Online
Thursday, 04 June 2026 11.54 PM IST

അഷ്ടമുടി ടൂറിസം സർക്യൂട്ട്... , അടിമുടി പൊളിയുന്നു അഷ്ടമുടി ക്രാഫ്റ്റ് സെന്റർ

dfd-
അഷ്ടമുടി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി വിഭാവനം ചെയ്ത ഡി.റ്റി.പി.സി കെട്ടിടം അധികൃതരുടെ അനാസ്ഥ മൂലം നാഥനില്ലാ കളരിയാകുന്നു

അഞ്ചാലുംമൂട്: അഷ്ടമുടി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര നടയ്ക്ക് സമീപം 44 ലക്ഷം രൂപയോളം മുടക്കി പുനർനിർമ്മിച്ച 'അഷ്ടമുടി ക്രാഫ്റ്റ് സെന്റർ' കെട്ടിടം അനാഥമായി. കായൽ ഭംഗി ആസ്വദിച്ച് ദൂരയാത്രകൾ നടത്തുന്ന സഞ്ചാരികൾക്ക് അഷ്ടമുടിയുടെ തനത് കരകൗശല- ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡി.ടി.പി.സിയാണ് കെട്ടിടം നിർമ്മിച്ചത്. ഉരുൾ നേർച്ചയടക്കമുള്ള ഉത്സവാഘോഷങ്ങൾക്ക് പേരുകേട്ട വീരഭദ്രസ്വാമി ക്ഷേത്രപരിസരം കേന്ദ്രീകരിച്ച് പെരിനാടിന്റെ തനത് ഉത്പന്നങ്ങളുടെ സ്ഥിരം വേദിയാകും ഇതെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ കളിമൺ-ചിരട്ട കരകൗശല വസ്തുക്കൾ കാണാൻ മാത്രം ഇവിടേക്ക് സഞ്ചാരികൾ എത്തില്ലെന്ന് തുടക്കത്തിലേ ആക്ഷേപം ഉയർന്നിരുന്നു.

2021 ഫെബ്രുവരിയിൽ ആശ്രാമത്തെ പ്രത്യേക വേദിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഭക്ഷണശാല വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞ വർഷം ഡി.ടി.പി.സി ടെൻഡർ വിളിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പ്രദേശത്ത് എപ്പോഴും ശക്തമായ കാറ്റടിക്കുന്നതിനാൽ സഞ്ചാരികൾക്ക് ആവശ്യമായ ശാന്തമായ അന്തരീക്ഷം ഇവിടെ ലഭ്യമല്ല. ഇതിനെല്ലാം പുറമെ, കൃത്യമായ ആസൂത്രണമില്ലാതെ കായൽക്കരയിൽ നിർമ്മിച്ച കെട്ടിടം ഇപ്പോൾ അപകടകരമായ നിലയിൽ കായലിലേക്ക് ചരിയുന്നുണ്ട്. മഴ പെയ്താൽ വെള്ളം ഉള്ളിലേക്ക് അടിച്ചുകയറുന്നു. കായൽക്കരയായതിനാൽ സി.ആർ.ഇസെഡ് ചട്ടങ്ങളിലെ സാങ്കേതികത്വം മൂലം പഞ്ചായത്ത് ലൈസൻസ് ലഭിക്കില്ലെന്ന നിയമക്കുരുക്കാണ് പുതിയ സംരംഭകരെ ടെൻഡറിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

.....................................

 വാടക തുച്ഛം, നഷ്ടം വലുത്: തുച്ഛമായ വാടകയ്ക്ക് എടുത്തെങ്കിലും ടൂറിസ്റ്റുകൾ വരാത്തതിനാൽ ഹോട്ടൽ പൂട്ടി. കരാർ കാലാവധി കഴിഞ്ഞ് മാസങ്ങളായി

 സ്ഥലം തിരഞ്ഞെടുത്തതിൽ പിഴവ്: ഇവിടെ ടൂറിസ്റ്റുകൾ വരില്ല എന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ കേട്ടില്ല

 പണം പാഴാക്കൽ: ലക്ഷങ്ങൾ മുടക്കി പല തവണ അറ്റകുറ്റപ്പണി നടത്തിയിട്ടും പ്രയോജനമില്ല

 സാമൂഹിക വിരുദ്ധ ശല്യം: രാത്രിയായാൽ മദ്യപാനം, ബഹളം. കെട്ടിടം ക്രിമിനലുകളുടെ താവളം

 പരാതിക്ക് ഫലമില്ല: മുൻ ഡി.ടി.പി.സി സെക്രട്ടറിമാരോട് പല തവണ പരാതി പറഞ്ഞിട്ടും നടപടിയില്ല

നിലവിൽ കെട്ടിടം ശോചനീയാവസ്ഥയിലാണ്. പുനരുദ്ധാരണ നടപടികൾ സ്വീകരിച്ച് വീണ്ടും ടെൻഡർ വിളിക്കും. നിലവിലെ സാഹചര്യത്തിൽ പ്രവർത്തിപ്പിക്കാൻ താത്പര്യമുള്ളവരെയും പരിഗണിക്കും

ഡി.ടി.പി.സി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL