
ന്യൂഡൽഹി: രാജ്യസഭാ സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടികയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പേരില്ല. ഈ മാസം ജോർജ് കുര്യന്റെ കാലാവധി കഴിയും. ജോർജ് കുര്യന്റേതടക്കം മദ്ധ്യപ്രദേശിൽ ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുൺ ചൂഖ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ 2024 ആഗസ്റ്റിലാണ് ജോർജ് കുര്യനെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലാത്തതിനാൽ ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം ഒഴീയും,
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചിരുന്നു. എന്നാൽ കനത്ത തിരിച്ചടി നേരിട്ട ജോർജ് കുര്യന് 2021ൽ അൽഫോൺസ് കണ്ണന്താനം നേടിയതിനെക്കാൾ കുറഞ്ഞ വോട്ടാണ് നേടാനായത്. നിലവിൽ ഫിഷറീസ്, മൃസംരക്ഷണം, ക്ഷീരം, ന്യൂനപക്ഷ കാര്യ വകുപ്പുകളുടെ ചുമതലയാാണ് ജോർജ് കുര്യന് ളള്ളത്. മന്ത്രിസഭാ പുനഃസംഘടനയിൽ ജോർജ് കുര്യനെ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് റിപ്പോർട്ടുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |