SignIn
Kerala Kaumudi Online
Friday, 12 June 2026 6.39 AM IST

മികവുറ്റ തലമുറ വളർന്നുവരട്ടെ; യുവത്വത്തിന്റെ ഭാവി ശോഭനമാകട്ടെ: തോമസ് ഉണ്ണിയാടൻ എം.എൽ.എ

photo
1

തൃശൂർ: മികവുറ്റ ഒരു തലമുറയാണ് നാടിനാവശ്യമെന്നും യുവതയുടെ ഭാവി ശോഭനമാകട്ടെയെന്നും തോമസ് ഉണ്ണിയാടൻ എം.എൽ.എ. ലഹരിയുടെയും മറ്റും പിന്നാലെ പോയി ജീവിതം നരകതുല്യമാക്കുന്ന യുവാക്കളെ അതിൽ നിന്നും തിരികെ കൊണ്ടുവരാൻ കേരളകൗമുദി സംഘടിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള പരിപാടികളിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളകൗമുദി തൃശൂർ യൂണിറ്റ്, മാഗ്നറ്റ് സ്റ്റഡി എബ്രോഡുമായി ചേർന്ന് സി.കെ. മേനോൻ അനുസ്മരണ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഉണ്ണിയാടൻ. വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ വിദ്യാർത്ഥികൾ തേടുന്നതോടൊപ്പം അതേക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ സാൻജോ വർഗീസ്, റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (എൻഫോഴ്‌സ്‌മെന്റ്) എം.വി.ഐ: പി.വി. ബിജു എന്നിവർ വിശിഷ്ടാതിതിഥികളായി. ഇരിങ്ങാലക്കുട എസ്.ഐ: അനു ജോസ്, ജീവകാരുണ്യ പ്രവർത്തകൻ ബാലൻ അമ്പാടത്ത് എന്നിവർ ആശംസകൾ നേർന്നു. കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് ബിയോണ്ട് ദി ഡ്രീംസ് എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.

മാഗ്‌നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്, മാഗ്‌നറ്റ് ജനറൽ മാനേജർ സരിഗ ഡി. മേനോൻ എന്നിവർ വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും തിരഞ്ഞെടുക്കേണ്ട കോഴ്‌സുകളെക്കുറിച്ചും ക്ലാസെടുത്തു. തുടർന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് മെറിറ്റ് അവാർഡ് വിതരണവും നടന്നു. കേരളകൗമുദി ഇരിങ്ങാലക്കുട ലേഖകൻ വി.ആർ. സുകുമാരൻ നന്ദി രേഖപ്പെടുത്തി.

വിദേശ വിദ്യാഭ്യാസം ആശങ്കകൾ ഇല്ലാതെ; അശ്വിൻ പ്രദീപ്‌

വിദേശവിദ്യാഭ്യാസത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്കുണ്ടായിരുന്ന ആശങ്കകൾ കഴിഞ്ഞ കുറച്ചുനാളുകളായി മാറിയിട്ടുണ്ടെന്ന് മാഗ്‌നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്. നിലവിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമെല്ലാം ഉയർന്ന ജീവിത നിലവാരം ലക്ഷ്യമിട്ടമാണ് വിദേശവിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നത്. വിദേശവിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളാണ് മാഗ്‌നറ്റ് സ്റ്റഡി എബ്രോഡ് വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിടുന്നത്. വിദ്യാർത്ഥികളുടെ ഏത് ആവശ്യങ്ങൾക്കും ഒപ്പം മാഗ്‌നറ്റും ഉണ്ടാകുമെന്നും അശ്വിൻ പറഞ്ഞു.

പദ്ധതികളോടെ കരിയർ തെരഞ്ഞെടുക്കണം: ജോബിൻ കുര്യാക്കോസ്

വിദ്യാർത്ഥികൾ കൃത്യമായ പദ്ധതികളോടെ കരിയർ തെരഞ്ഞെടുക്കണമെന്ന് കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ്. ഏത് കോഴ്‌സ് പഠിക്കണമെന്നുള്ള തീരുമാനം ഭാവിയിൽ നിങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചേക്കാം. ഉറച്ച ആത്മവിശ്വാസത്തോടെ വിദ്യാർത്ഥികൾക്ക് മുന്നോട്ട് പോകാൻ കേരളകൗമുദി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക അവബോധമുള്ള തലമുറ വളരട്ടെ: പി.വി. ബിജു

സാമൂഹിക അവബോധമുള്ള ഒരു പുതുതലമുറ വളർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണെന്നും അതിലേക്കുള്ള മുന്നേറ്റത്തിന് സഹായകരമാകുന്ന പരിപാടികളാണ് കേരളകൗമുദി സംഘടിപ്പിക്കുന്നതെന്നും മോട്ടോർ വെഹിക്കിൾ എൻഫോസ്‌മെന്റ് എം.വി.ഐ പി.വി. ബിജു. നിരത്തുകളിൽ യുവാക്കളുടെ ജീവൻ പൊലിയുന്ന സംഭവങ്ങൾ വർധിച്ചുവരുന്നത് സാമൂഹികാവബോധത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും കുറവാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂല്യങ്ങൾ മുറുകെ പിടിച്ചാകണം : ബാലൻ അമ്പാടത്ത്

മൂല്യങ്ങൾ മുറുകെപ്പിടിച്ചാവണം പുതുതലമുറ മുന്നോട്ട് പോകേണ്ടതെന്ന് ജീവകാരുണ്യ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ബാലൻ അമ്പാടത്ത്. മാതാപിതാക്കളെയും ഗുരുക്കന്മാരെയും മറക്കരുത്. വെറുക്കുന്നവരെപ്പോലും ചേർത്ത് നിറുത്താനുള്ള സാമൂഹികബോധ്യത്തിലേക്ക് കൗമാരക്കാരായ കുട്ടികൾ വളരണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്വ ബോധമുള്ളവരാകട്ടെ : സാൻജോ വർഗീസ്

ഉത്തരവാദിത്വ ബോധമുള്ളവരായി പുതുതലമുറ മാറണമെന്നും നാളെയുടെ നല്ല പൗരന്മാരായി വളരണമെന്നും ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ സാൻജോ വർഗീസ്. അങ്ങനെ ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുന്ന തരത്തിൽ കേരളകൗമുദി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും പൂർണ പിന്തുണയുണ്ടാകും. വിദ്യാഭ്യാസത്തിനൊപ്പം മറ്റു മേഖലകളിലും വിജയിക്കാൻ കുട്ടികൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വിജയങ്ങൾ തുടരട്ടെ: അനു ജോസ്

പരീക്ഷയിൽ ഉന്നത വിജയം നേടുന്നത് പോലെ തന്നെ പ്രധാനമാണ് ജീവിതത്തിലും വിജയങ്ങൾ കൈവരിക്കുന്നതെന്ന് ഇരിങ്ങാലക്കുട എസ്.ഐ അനു ജോസ്. ഈ വിജയങ്ങൾ എല്ലാ കാലത്തും തുടരട്ടെ. വിജയങ്ങൾ ആഘോഷമാക്കുന്നത് പോലെ തന്നെ പരാജയങ്ങളെ അംഗീകരിക്കാനും എല്ലാവർക്കും സാധിക്കട്ടെയെന്നും അവർ കൂട്ടിചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL