അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ പൊലീസ് വാഹനമിടിച്ച് പരിക്കേറ്റ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നും ആശുപത്രിയിൽ എത്തിച്ചില്ലെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അമ്പലപ്പുഴ പൊലീസ്. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
പൊലീസ് ജീപ്പ് തങ്ങളുടെ ബൈക്കിൽ ഇടിപ്പിച്ചെന്നും ഡിവൈഡറിനോട് ചേർത്ത് ബൈക്ക് ഞെരുക്കിയെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം.പരിക്കേറ്റ തങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് കൂട്ടാക്കിയില്ലെന്നും ബന്ധുക്കൾ എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതെന്നും ചികിത്സയിലുള്ള വണ്ടാനം സ്വദേശികളായ ആഷിക്ക് (18), തൗഫീക്ക് ( 18) എന്നിവർ പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇവരുടെ ബന്ധുക്കൾ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.
പൊലീസ് പറയുന്നത് : അമ്പലപ്പുഴയിൽ യുവാവിനെ മർദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാൻ നിൽക്കുമ്പോഴാണ് മർദ്ദനമേറ്റെന്നു പറയുന്ന വിദ്യാർത്ഥികൾ ബൈക്കിലെത്തിയത്. കൈ കാണിച്ചിട്ടും ബൈക്ക് നിറുത്താതെ പോയതിനാൽ ജീപ്പിൽ പിന്നാലെ എത്തി തോട്ടപ്പള്ളി ഭാഗത്തുവച്ച് പിടികൂടി. മർദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |