തിരുവനന്തപുരം: സംസ്ഥാനം കണ്ട വളരെ വിചിത്രമായ ബഡ്ജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കോൺഗ്രസിലെ എ.പി.അനിൽകുമാർ നിയമസഭയിൽ കുറ്റപ്പെടുത്തി. വിലക്കയറ്റം തടയാൻ 2000 കോടി നീക്കിവച്ചതായി ബഡ്ജറ്റിൽ പറയുന്നു. അതേസമയം വിലക്കയറ്റം രൂക്ഷമാക്കുന്ന തരത്തിലുള്ള നികുതി വർദ്ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ബഡ്ജറ്റ് ജനങ്ങൾക്ക് ഇടിവെട്ടേൽപ്പിച്ചപ്പോൾ സംസ്ഥാന ധനമന്ത്രി ബഡ്ജറ്റ് എന്ന പാമ്പിനെ വിട്ടു കടിപ്പിച്ചു. കഴിഞ്ഞ പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ മിസ് മാനേജ്മെന്റാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പാവങ്ങളുടെ പടത്തലവനായി അറിയപ്പെട്ടിരുന്ന എ.കെ.ജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഈ ബഡ്ജറ്റ് തെരുവിൽ കത്തിക്കുമായിരുന്നുവെന്ന് മുസ്ലിംലീഗിലെ യു.എ. ലത്തീഫ് പറഞ്ഞു. രാജഭരണകാലത്തെപ്പോലെ മീശ വയ്ക്കുന്നതിനും നികുതി കൊടുക്കേണ്ട അവസ്ഥ വരുമോ എന്ന ആശങ്കയിലാണ് ജനങ്ങളെന്ന് കോൺഗ്രസിലെ അൻവർ സാദത്ത് പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |