കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ കേസിൽ എൻ ഐ എ കുറ്റപത്രം നൽകി. പ്രതിപ്പട്ടികയിൽ 59 പേർ ഉണ്ട്. ഇതരമതസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ എൻ ഐ എ പറയുന്നു. മതസ്‌പർധയുണ്ടാക്കാനായിരുന്നു നീക്കമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ സെപ്തംബറിലാണ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ എജൻസി പരിശോധന നടത്തിയത്. ഇതിനെത്തുടർന്ന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഡൽഹിയിൽ സമർപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ടിലെ മുൻനിര നേതാക്കൾക്കെതിരെ നടപടിയെടുത്തിരുന്നു. ഇപ്പോൾ കൊച്ചിയിൽ സമർപ്പിച്ച കേസിനാണ് കുറ്റപത്രം എൻ ഐ എ സമർപ്പിച്ചിരിക്കുന്നത്.
അതിൽ ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത് കരമന അഷ്റഫ് മൗലവിയെയാണ്. 2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി പണസമാഹരണം നടത്തിയെന്നും എൻ ഐ എ അറിയിച്ചു. മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്താനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |