കാഠ്മണ്ഡു: നേപ്പാളിൽ എയർ ഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ തമ്മിൽ ആകാശത്ത് വച്ച് കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മലേഷ്യയിലെ ക്വാലാലംപ്പൂരിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന നേപ്പാൾ എയർലൈൻസിന്റെ എയർബസ് എ - 320 വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനവുമാണ് അടുത്തടുത്ത് വന്നത്.
എയർ ഇന്ത്യ വിമാനം 19,000 അടിയിൽ നിന്ന് താഴ്ന്ന് തുടങ്ങിയപ്പോൾ നേപ്പാൾ എയർലൈൻസ് വിമാനം അതേ മേഖലയിൽ തന്നെ 15,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു. രണ്ട് വിമാനങ്ങളും അടുത്താണെന്ന് റഡാറിൽ തെളിഞ്ഞതോടെ നേപ്പാൾ എയർലൈൻസ് വിമാനം 7,000 അടിയിലേക്ക് താഴ്ന്നു.
സംഭവത്തിന് പിന്നാലെ, അശ്രദ്ധമായി ജോലി ചെയ്തതിന് എയർ ട്രാഫിക് കൺട്രോളർ ഡിപ്പാർട്ട്മെന്റിലെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി സിവിൽ ഏവിയേഷൻ അതോറിട്ടി ഒഫ് നേപ്പാൾ അറിയിച്ചു. അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയേയും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |