SignIn
Kerala Kaumudi Online
Sunday, 11 May 2025 5.46 PM IST

ഇനി വെറും മൂന്ന് ദിവസം മാത്രം, അടുത്തമാസം ഒന്നുമുതൽ ബാങ്കിംഗ് മേഖലയിലടക്കം വരുന്നത് വൻ മാറ്റങ്ങൾ, ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാവുക നഷ്ടങ്ങൾ മാത്രം

Increase Font Size Decrease Font Size Print Page
banking

കൊച്ചി: ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് വിവിധ മാറ്റങ്ങളാണ് വരാൻ പോകുന്നത്. 2000 രൂപ മാറിവാങ്ങൽ, ജനന, മരണ രജിസ്ട്രേഷൻ ഭേദഗതി, മ്യൂച്ചൽ ഫണ്ട് നോമിനി ചേർക്കൽ, വിദേശ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ടി.സി.എസ്. തുടങ്ങിയ മാറ്റങ്ങൾ പേഴ്സണൽ ഫിനാൻസ് രംഗത്ത് സെപ്തംബർ 30ന് ശേഷം നടപ്പിലാകും.

2000 രൂപ നോട്ട്

2000 രൂപ നോട്ടുകൾ ബാങ്കുകളിൽ പോയി മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള സമയപരിധി സെപ്തംബർ 30ന് അവസാനിക്കും. അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കാൻ സെപ്തംബ‌ർ 30ന് മുമ്പായി മാറ്റിയെടുക്കാൻ ആർ.ബിഐ മുന്നറിയിപ്പ് നല്കുന്നു. സെപ്തംബർ 30ന് ശേഷം ‌എന്തു നടപടിയാണ് സ്വീകരിക്കുക എന്ന കാര്യത്തിലും റിസർവ് ബാങ്ക് വ്യക്തത നൽകിയിട്ടില്ല. കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ ആർ.ബി.ഐ പിൻവലിച്ചത്.

ക്രെഡിറ്റ് കാർഡ് ഉപയോഗം

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏഴുലക്ഷം രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാൽ ഒക്ടോബർ ഒന്നുമുതൽ 20 ശതമാനം ടി.സി.എസ് ( ടാക്‌സ് കലക്ടഷൻ അറ്റ് സോഴ്‌സ്) ചുമത്തും. എന്നാൽ മെഡിക്കൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ടി.സി.എസിൽ ഇളവുണ്ട്. അഞ്ചുശതമാനം മാത്രമാണ് ചുമത്തുക. വിദേശ പഠനത്തിനായി ഏഴുലക്ഷം രൂപയ്ക്ക് മുകളിൽ വായ്പ എടുക്കുന്നവർക്ക് 0.5 ശതമാനമാണ് ടി.സി.എസ്.

നിക്ഷേപ പദ്ധതികൾക്ക് ആധാർ

പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപം, മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ എന്നിവയിൽ പണം നിക്ഷേപിച്ചിട്ടുള്ളവർ സെപ്തംബർ 30നകം ആധാർ വിവരങ്ങൾ നൽകണം. ബാങ്കിലോ പോസ്റ്റ്ഓഫീസിലോ എത്തി വിവരങ്ങൾ കൈമാറിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

മ്യൂച്വൽ ഫണ്ട് 
നിലവിലുള്ള മ്യൂച്വൽ ഫണ്ട് ഫോളിയോകൾക്ക് നോമിനി യെ ചേർക്കാനുള്ള അവസാന തീയതി സെപ്തംബർ 30 ആണ്. രണ്ടുപേർ ഒരുമിച്ചുള്ള ഫണ്ടുകൾക്കും നോമിനി ചേർക്കണം. സെപ്തംബർ 30ന് ശേഷവും നോമിനി ചേർത്തില്ലെങ്കിൽ ഫണ്ടുകൾ മരവിപ്പിക്കും.

ജനന സർട്ടിഫിക്കറ്റ്

ഒക്ടോബർ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസം,സർക്കാർ ജോലി, ഡ്രൈവിംഗ് ലൈസൻസ്, വിവാഹ രജിസ്ട്രേഷൻ, പാസ്പോർട്ട്, ആധാർ, വോട്ടേഴ്സ് ലിസ്റ്റ് എന്നിവയ്ക്ക് ജനന സർട്ടിഫിക്കറ്റ് നി‌ർബന്ധമാകും. ജനന,മരണ രജിസ്‌ട്രേഷൻ ഭേദഗതി നിയമം ഒക്ടോബർ ഒന്നിന് നിലവിൽ വരും. കുട്ടി ജനിച്ച് 18 വയസ്സാകുമ്പോൾ തനിയെ വോട്ടർ പട്ടികയുടെ ഭാഗമാകും. മരണപ്പെടുന്നവർ വോട്ടപ്പട്ടികയിൽ നിന്ന് ഒഴിവാകുകയും തിരിച്ചറിയൽ കാർഡ് റദ്ദാക്കപ്പെടുകയും ചെയ്യും. ജനന–മരണ രജിസ്ട്രേഷൻ വിവരങ്ങൾ ഒക്ടോബർ ഒന്നിനു ശേഷം രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യയുടെ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റ ബേസിലേക്ക് മാറും.


നിലവിലുള്ള ഡീമാറ്റ് ട്രേഡിംഗ് അക്കൗണ്ടുകളിൽ നോമിനിയുടെ പേര് ചേർക്കാനുള്ള സമയപരിധി സെപ്തംബർ 30ന് ആയിരുന്നത് സെബി ( സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ ) ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.

TAGS: BANKING, CHANGES, ECONOMY, OCTOBER 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.