തിരുവനന്തപുരം : കേരളത്തിലും കുടുംബാധിപത്യം വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേരള പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി ഭരിച്ച സ്ഥലമല്ല കേരളം. എന്നിട്ടും ഇവിടെ വികസനമെത്തിക്കാൻ ശ്രമിച്ചു. എന്നാൽ കേരളം മാറിമാറിഭരിച്ച യു.ഡി.എഫ്, എൽ.ഡി.എഫ് നേതൃത്വം ഒരുകുടുംബത്തിന്റെ ശ്രേയസിന് മാത്രമാണ് ശ്രമിച്ചത്.അവർക്ക് ജനങ്ങളുടെ താത്പര്യത്തെക്കാൾ വലുത് കുടുംബത്തിന്റെ വികസനമായിരുന്നു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും കുടുംബാധിപത്യം വരുന്ന കാഴ്ചയാണിപ്പോൾ കേരളത്തിൽ. ഇരുമുന്നണികളും അഴിമതി കാണിക്കുകയും വിമർശനമുയരുമ്പോൾ മുൻസർക്കാർ കാട്ടിയ അഴിമതിക്കഥകൾ പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യും. കേരളത്തിൽ തമ്മിലടിക്കുന്ന ഇരുമുന്നണികളും ഡൽഹിയിലെത്തിയാൽ ഒരുകുടുംബത്തിന്റെ താത്പര്യത്തിനായി ഒന്നിക്കുമെന്നും മോദി പറഞ്ഞു.
തൊഴിലവസരങ്ങൾക്ക് മോദിയുടെ ഗ്യാരന്റി
കേരളത്തിലെ വിദ്യാഭ്യാസ സ്ഥിതി മോശമായിരിക്കുകയാണ്. അതിന് മാറ്റമുണ്ടാക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണ്
സെമി കണ്ടക്ടർ മുതൽ ഗ്രീൻഹൈഡ്രജൻ വരെ നിരവധി വ്യവസായങ്ങളും തൊഴിലവസരങ്ങളും കേരളത്തിലുണ്ടാക്കുമെന്നതും മോദിയുടെ ഗ്യാരന്റി
കഴിഞ്ഞ സർക്കാർ കേന്ദ്രതൊഴിൽ പരീക്ഷകൾ മലയാളത്തിലാക്കി. യോഗയ്ക്കും ആയുർവേദത്തിനും വിദേശത്ത് തൊഴിലവസരമുണ്ടാക്കി.
40ലക്ഷം കർഷകർക്ക് കിസാർ സമ്മാൻ നിധിനൽകി. 50ലക്ഷം പേർക്ക് മുദ്രവായ്പയും. വന്ദേഭാരതും ഹൈവേ വികസനവും നടപ്പാക്കി
കേരളത്തെ ലോകമറിയുന്നത് ടൂറിസത്തിന്റെ നാടായാണ്. എന്നാൽ കമ്മ്യൂണിസ്റ്റും കോൺഗ്രസും ചേർന്ന് അതിന് അക്രമരാഷ്ട്രീയത്തിന്റെയും അഴിമതിയുടേയും പ്രതിച്ഛായ നൽകി. പുതിയ വ്യവസായങ്ങൾ തുടങ്ങാനാവാത്ത സ്ഥിതിയാണിവിടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |