ചില ഓൺലൈൻ സിനിമ മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയില്ലെങ്കിൽ നേരിടുന്ന ഭീഷണിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ആസിഫ് അലി. അടുത്തിടെ നടി അന്ന റെജി കോശി അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് നേരിട്ട ഒരു ചോദ്യം വിവാദമായിരുന്നു. മറ്റൊരു അഭിമുഖത്തിൽ ഈ വിവാദത്തിൽ അവതാരകൻ പ്രതികരണം തേടിയപ്പോഴാണ് ആസിഫ് ഇക്കാര്യം തുറന്നുപറഞ്ഞത്. ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞാൽ അറിയാലോ എന്ന ഭീഷണി നേരിട്ടിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞു.
ആസിഫിന്റെ വാക്കുകളിലേക്ക്...
'വളരെ പാഷനേറ്റായി അഭിമുഖം ചെയ്യാൻ കഴിയുന്നത് വളരെ കുറച്ചു പേർക്കാണ്. നമ്മൾ തന്നെ പല സമയത്തും ഇന്റർവ്യൂ തരില്ലാ എന്ന് പറയും. എന്നാൽ ഞങ്ങളുടെ പേജിന് ഇന്റർവ്യൂ തന്നില്ലെങ്കിൽ റിലീസ് കഴിഞ്ഞാൽ അറിയാലോ? എന്നുള്ള ഒരു ഭീഷണി നേരിട്ടോ അല്ലാതയോ വരുന്നുണ്ട്. അങ്ങനെയൊക്കെ വരുമ്പോഴാണ് ഇതിന്റെ നിസ്സഹായത പുറത്തുവരുന്നത്. ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിന് സഭ്യമായ രീതിയുണ്ട്. പറയുന്നവനും കേൾക്കുന്നവനും കേൾക്കാൻ മാത്രമല്ല ഈ അഭിമുഖം കൊണ്ട് ഉദ്ദേശിക്കുന്നത്'- ആസിഫ് അലി പറഞ്ഞു.
ഒരു അഭിമുഖത്തിൽ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയ ചോദ്യത്തെക്കുറിച്ചും ആസിഫ് പറഞ്ഞു. 'ഞാൻ പണ്ട് ഇറിറ്റേറ്റഡ് ആയ ചോദ്യമാണ്. ഭാര്യ അറിയാതെ ഏറ്റവും അടുത്ത ചെയ്ത കള്ളത്തരം ഏതാണെന്ന്? ഈ ചോദ്യത്തിന് തമാശയായിട്ടുള്ള ഒരു മറുപടി എനിക്ക് പറയാം. എന്നാൽ അങ്ങനെയുള്ള ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ നഷ്ടമായിപ്പോകുന്ന ചില കാര്യങ്ങളുണ്ട്. അത് മനസിലാക്കേണ്ടതുണ്ട്. അങ്ങനെയുള്ള ചോദ്യങ്ങൾ ഒരിക്കലും നമുക്ക് ചോദിക്കാൻ പറ്റുമോ എന്നറിയില്ല'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |