തിരുവനന്തപുരം:വിദേശ യാത്ര നടത്തുന്നവർ ട്രാവൽ ഇൻഷ്വറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദ്ദേശം. വിസിറ്റിംഗ്, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷ്വറൻസ്.
വയസ്, യാത്രയുടെ കാലയളവ്, രാജ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. പോളിസി പരിരക്ഷ എന്തിനൊക്കെയുണ്ടെന്ന് വ്യക്തമായി മനസിലാക്കിയിരിക്കണം. നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് കമ്പനിയുടെ ഹോട്ട്‌ലൈനിൽ ബന്ധപ്പെടണം. തദ്ദേശീയ പൊലീസ്, എംബസി, ട്രാൻസ്‌പോർട്ടേഷൻ കമ്പനി തുടങ്ങിയവരെയും വിവരം അറിയിക്കണം.
പരിരക്ഷ
ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്‌ളൈറ്റ് റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, ചികിത്സാ ചെലവ്, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. പാസ്‌പോർട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ പരാതി നൽകുന്നതു മുതൽ പുതിയതിന് അപേക്ഷിക്കുന്നതു വരെ ഇൻഷ്വറൻസ് കവറേജ് സഹായകമാകും.
സത്യവാങ്മൂലം
200 രൂപ
മുദ്രപ്പത്രത്തിൽ വേണ്ട
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ സത്യവാങ്മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപ്പത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ലെന്നും ഇങ്ങനെ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും സർക്കാർ വ്യക്തമാക്കി സർക്കുലർ പുറപ്പെടുവിച്ചു.
1959ലെ കേരള സ്റ്റാംപ് ആക്ട് പ്രകാരം ഇത്തരം ആവശ്യങ്ങൾക്ക് 50 രൂപയുടെ മുദ്രപ്പത്രം മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാലത് നോട്ടറൈസേഷന്റെ കാര്യത്തിൽ സ്റ്റാംപ് ഡ്യൂട്ടി 100 രൂപയാണെന്നും തദ്ദേശ വകുപ്പ് ഡയറക്ടർ (റൂറൽ) സർക്കുലറിൽ വ്യക്തമാക്കി. തദ്ദേശ മന്ത്രിയുടെ പരാതി പരിഹാര പോർട്ടലിൽ ലഭിച്ച പരാതിയെ തുടർന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |