SignIn
Kerala Kaumudi Online
Wednesday, 26 March 2025 6.30 AM IST

'സെറ്റിൽ പുരുഷന്മാർക്ക് മാത്രം ബീഫ്, നിർമ്മാതാവായ എനിക്ക് പോലും കിട്ടിയില്ല'; വിവേചനത്തെക്കുറിച്ച് സാന്ദ്ര  തോമസ്

Increase Font Size Decrease Font Size Print Page
sandra-thomas

'ഫ്രെെഡെ'എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര നിർമ്മാതാക്കളിൽ പ്രധാന സ്ഥാനത്തെത്തിയ ആളാണ് സാന്ദ്ര തോമസ്. ആട്, അടി കപ്യാരേ കൂട്ടമണി, പെരുച്ചാഴി, ഫിലിപ്പ് ആന്റ് ദി മങ്കി പെൻ, നല്ല നിലാവുള്ള രാത്രി, മുദ്ദുഗൗ എന്നിങ്ങനെ ഒരുപിടി മികച്ച സിനിമകൾ ഇവരുടെ നിർമാണത്തിൽ മലയാളികൾക്ക് ലഭിച്ചു കഴിഞ്ഞു. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയാൻ സാന്ദ്ര മടിക്കാറില്ല.

വിവിധ അഭിമുഖങ്ങളിൽ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളും മേഖലയുടെ മികവിന് സഹായകമാകുന്ന നിർദ്ദേശങ്ങളുമെല്ലാം സാന്ദ്ര പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്വന്തം സിനിമാ സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് സാന്ദ്ര. കെഎൽഎഫ് വേദിയിലായിരുന്നു വെളിപ്പെടുത്തൽ.

'ഞാനൊരു നിർമാതാവാണ്. ഞാനാണ് എന്റെ സിനിമ സെറ്റിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പെെസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാൻ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നുവെന്ന് പറഞ്ഞു. എനിക്ക് കിട്ടിയില്ലല്ലോ എന്നാണ് ഞാൻ പറഞ്ഞത്.

സംവിധായകനോട് ചോദിച്ചപ്പോൾ പുള്ളിക്കും കിട്ടിയിരുന്നു. അതായത് ആണുങ്ങളായിട്ടുള്ള എല്ലാവർക്കും ഈ സ്‌പെഷ്യൽ ബീഫ് കിട്ടിയിട്ടുണ്ട്. ഒരു നിർമാതാവായ എനിക്കത് കിട്ടിയില്ല. അവസാനം മെസ് നടത്തുന്ന ചേട്ടനെ വിളിച്ച് ചേട്ടാ ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങുമെന്ന് പറഞ്ഞു. അങ്ങനെ പറയേണ്ടി വന്നു',- സാന്ദ്ര വ്യക്തമാക്കി.

TAGS: SANDRA THOMAS, FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.