തൃശൂർ:തന്റെ വീടിനു മുന്നിൽ നടന്ന സ്‌ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ.അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചത്.ബോംബ് പൊട്ടിയെന്ന് കാണിച്ച് താൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പൊലീസ് തനിക്ക് നോട്ടീസ് നൽകുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല.തൃശൂർ എ.സി.പി കേസ് അന്വേഷിച്ചാൽ മാലപ്പടക്കം പോലും ആവില്ല.എ.സി.പിക്ക് തന്നോട് കാലങ്ങളായി പ്രത്യേക സ്‌നേഹമുണ്ടെന്നും ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.തന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയത് തന്നെയാണ്.വർഷങ്ങളായി ആഘോഷങ്ങളിൽ ഒരു പടക്കം പോലും എന്റെ വീടിനു മുന്നിൽ പൊട്ടിയിട്ടില്ല. മാലപ്പടക്കം ആയിരുന്നെങ്കിൽ അപ്പുറത്തുള്ള ആലിനു സമീപത്ത് പൊട്ടിക്കാമായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും ഗൂഢാലോചന നടന്നുവെന്നും ശോഭാ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്.ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിന് മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |