SignIn
Kerala Kaumudi Online
Wednesday, 18 June 2025 5.50 PM IST

മനോജ് എബ്രഹാം വിജിലൻസ്    ഡയറക്ടർ, എം ആർ അജിത് കുമാർ എക്‌സൈസ് കമ്മീഷണർ: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

Increase Font Size Decrease Font Size Print Page
ajithkumar

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഫയർഫോഴ്സ് മേധാവിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറാക്കിയതും നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സ് മേധാവിയാക്കിയതുമാണ് പ്രധാനമാറ്റം. ബ​റ്റാലിയൻ എഡിജിപിയായ എം ആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായായാണ് നിയമിച്ചിയത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായെ കേരള പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. മഹിപാൽ യാദവ് ക്രൈം ബ്രാഞ്ച് മേധാവിയാകും.

അനധികൃത സ്വത്ത് സമ്പാദനം, തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുളള കൂടിക്കാഴ്ച തുടങ്ങിയ ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന എം ആർ അജിത് കുമാറിന് വീണ്ടും തന്ത്രപ്രധാന സ്ഥാനത്തേക്കാണ് നിയമിച്ചിരിക്കുന്നത്. 2028 വരെ സർവീസുള്ള അജിത് കുമാർ പുതിയ പൊലീസ് മേധാവിയാകാനുള്ളവരുടെ സാദ്ധ്യതാ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.

ജയിൽ മേധാവി സ്ഥാനം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നൽകിയിരിക്കുന്നത്. ഐജി സേതുരാമനാണ് ജയിൽ മേധാവിയാകുന്നത്. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന പി പ്രകാശിന് തീരദേശ ചുമതല നൽകി. ക്രൈംബ്രാഞ്ചിൽ നിന്നുള്ള എ അക്ബറിനെ ഇന്റലിജൻസിൽ നിയമിച്ചു. സ്പർജൻകുമാർ ക്രൈംബ്രാഞ്ച് ഐജിയാകും.കഴിഞ്ഞ ദിവസം ഐഎഎസ് തലപ്പത്തും കാര്യമായ അഴിച്ചുപണി നടന്നിരുന്നു.

TAGS: KERALA POLICE, IPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.