SignIn
Kerala Kaumudi Online
Friday, 28 November 2025 4.26 AM IST

ഇ- മാലിന്യ നിർമാർജ്ജനം സംസ്ഥാന വ്യാപകമാക്കും

Increase Font Size Decrease Font Size Print Page

 ഹരിത കർമ്മസേന ശേഖരിക്കും

 സുരക്ഷാപരിശീലനം നൽകും

തിരുവനന്തപുരം: തിരഞ്ഞെടുത്ത നഗരസഭകളിൽ ആരംഭിച്ച ഇ - മാലിന്യ ശേഖരണം സംസ്ഥാനത്താകെ വ്യാപിപ്പിക്കും. ഹരിത കർമ്മസേനയാണ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ശേഖരിക്കുന്നത്. ഇവരെ പരിശീലിപ്പിക്കാൻ ക്ലീൻ കേരള കമ്പനിയെയും ശുചിത്വ മിഷനെയും ചുമതലപ്പെടുത്തി.

നിശ്ചിത തുക നൽകിയാണ് ഇ മാലിന്യം ശേഖരിക്കുന്നത്. ഹരിത കർമ്മസേന കൺസോർഷ്യം ഫണ്ടിൽ നിന്നോ തദ്ദേശസ്ഥാപന ഫണ്ടിൽ നിന്നോ പണം നൽകും. മാലിന്യം ക്ലീൻ കേരള ഏറ്റെടുക്കുമ്പോൾ ഈ തുക തിരികെ നൽകും.

കഴിഞ്ഞ മൂന്നരമാസം നഗരങ്ങളിൽ നിന്ന് 100.14 ടൺ ഇ മാലിന്യമാണ് ശേഖരിച്ചത്. കൈമാറിയവർക്ക് 12 ലക്ഷം രൂപ നൽകി. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ഒരു ലക്ഷം കിലോയിലേറെ ഇ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാനും കഴിഞ്ഞു. ക്ലീൻ കേരളയിൽ തരംതിരിച്ചാണ് പുനരുപയോഗം, സംസ്‌കരണം എന്നിവയ്ക്ക് കമ്പനികൾക്ക് കൈമാറുന്നത്.

അപകടകരം,

ജാഗ്രത വേണം

നിലവിൽ ജാഗ്രത ഇല്ലാതെ ഇ മാലിന്യം കൈകാര്യം ചെയ്യുന്നുണ്ട്. ഇത് ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടാണ് ആധുനിക രീതിയിൽ സുരക്ഷാ മാർഗ്ഗങ്ങളോടെ സംഭരണം നടത്താൻ പരിശീലിപ്പിക്കുന്നത്. തെറ്റായ രീതിയിൽ കൈകാര്യം ചെയ്താലുള്ള നിയമ നടപടികളെപ്പറ്റി ബോധവത്കരണവുമുണ്ടാകും.

കൈമാറാവുന്ന

ഇ മാലിന്യങ്ങൾ

ടി.വി (എൽ.സി.ഡി/ എൽ.ഇ.ഡി), റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, പ്രിന്റർ, അയൺ ബോക്സ്, മോട്ടോർ, മൊബൈൽ ഫോൺ, ടെലിഫോൺ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, വാട്ടർ ഹീറ്റർ, കൂളർ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവ.

TAGS: E WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.