SignIn
Kerala Kaumudi Online
Sunday, 21 December 2025 1.09 AM IST

കളർകോട് വാഹനാപകടത്തിന് ഒരാണ്ട് സർക്കാർ ധനസഹായം ഇനിയും അകലെ

Increase Font Size Decrease Font Size Print Page
sa

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ആറ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കളർകോട് വാഹനാപകടം നടന്നിട്ട് നാളെ ഒരു വർഷമാകുന്നു.മെഡിക്കൽ രംഗത്തേക്ക് വലിയ മിടുക്കോടെ കടന്നുവന്നവർ,​സന്തോഷത്തോടെ പുറപ്പെട്ട ഒരു ചെറിയ യാത്ര വലിയ മുറിവായി ഇപ്പോഴും സഹപാഠികളുടെയും ബന്ധുക്കളുടെയും മനസിലുണ്ട്.

വാടകയ്ക്കെടുത്ത വാഹനത്തിൽ സിനിമയ്ക്ക് പോകവേ കഴിഞ്ഞ ഡിസംബർ രണ്ടിന് രാത്രി 9.20ന് ആലപ്പുഴ കളർകോട് ചങ്ങനാശേരി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായിരുന്ന ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി പി.പി.മുഹമ്മദ് ഇബ്രാഹിം (19), പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദീപ് വത്സൻ (19), കണ്ണൂർ മാടായി സ്വദേശി മുഹമ്മദ് അബ്ജുൾ ജബ്ബാർ (19), മലപ്പുറം കോട്ടക്കൽ സ്വദേശി ബി.ദേവാനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19) എന്നിവർ അന്നേദിവസവും, എടത്വ സ്വദേശി ആൽവിൻ ജോർജ്ജ് (20) ചികിത്സയിലിക്കേ ഡിസംബർ അഞ്ചിനും മരിച്ചത്. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ചേർത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം സ്വദേശി ആനന്ദ് മനു, തൃപ്പൂണിത്തുറ സ്വദേശി ഗൗരി ശങ്കർ, ചവറ സ്വദേശി മുഹ്സിൻ മുഹമ്മദ് എന്നിവർ തലനാരിഴയ്ക്കാണ് മരണമുഖത്തു നിന്ന് രക്ഷപ്പെട്ടത്.

ഓർമ്മയ്ക്കായി വൃന്ദാവനം

മരിക്കാത്ത ഓർമ്മയായി ആറംഗസംഘം ഇനി ആലപ്പുഴ മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറി ഹാളിലുണ്ടാകും. മരിച്ച ആറ് വിദ്യാർത്ഥികളും അപകടത്തിന് രണ്ട് മാസം മുമ്പ് വൈറ്റ് കോട്ടണിഞ്ഞ ദിവസം പകർത്തിയ ചിത്രങ്ങളാണ് ഹാളിൽ അനാച്ഛാദനം ചെയ്യുക. കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. മരിച്ച വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ പ്ലാവിൻ തൈ നടും. ഇതോടെ,​ വൃന്ദാവൻ എന്ന പേരിൽ പൂന്തോട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.

വാഗ്ദാനം ജലരേഖ

മരണമടഞ്ഞ വിദ്യാർത്ഥികളിൽ പലരുടെയും കുടുംബാംഗങ്ങൾ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണ്. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തികസഹായം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ആരോഗ്യസർവകലാശാല അഞ്ചു ലക്ഷം രൂപ വീതം നൽകി. മന്ത്രിമാർ ഉറപ്പുനൽകിയ സാമ്പത്തിക സഹായം കുടുംബങ്ങൾക്ക് ലഭിക്കാത്തത് സംബന്ധിച്ച് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നേരിട്ടെത്തി തനത് ഫണ്ടിൽ നിന്ന് തുക കൈമാറിയത്.

മെഡിക്കൽ വിദ്യാർത്ഥികൾ സമ്പന്നരാണെന്ന പൊതുധാരണ മാറേണ്ടതാണ്. നിരവധി നിവേദനങ്ങൾ മന്ത്രിമാർക്ക് നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല

- ഷാജി വാണിയപ്പുരയ്ക്കൽ

പി.ടി.എ വൈസ് പ്രസിഡന്റ്‌

TAGS: HELP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.