SignIn
Kerala Kaumudi Online
Wednesday, 24 December 2025 3.06 AM IST

പണം കൈപ്പറ്റിയ ഉന്നതനാര്? 'നേരറിയാന്‍ സിബിഐ അന്വേഷണം അനിവാര്യം'

Increase Font Size Decrease Font Size Print Page
cbi

തിരുവനന്തപുരം: 2019-20 കാലയളവില്‍ ശബരിമലയില്‍ നടന്ന പഞ്ചലോഹ വിഗ്രഹക്കടത്തില്‍ പണം കൈപ്പറ്റിയ 'ഉന്നതന്‍' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളോട് ചെയ്ത ഈ കൊടും വഞ്ചനയ്ക്ക് പിണറായി സര്‍ക്കാര്‍ മറുപടി പറയണം.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയമാണ്. 2019-20 കാലഘട്ടത്തില്‍ മാത്രം നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് അവിടെനിന്നും കടത്തപ്പെട്ടത്. ഇടത്-വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തിന് കീഴില്‍, ക്ഷേത്രഭരണം സുതാര്യതയില്ലാത്തതും സുരക്ഷാ വീഴ്ചകള്‍ നിറഞ്ഞതുമായി മാറി.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള വലിയ കള്ളക്കടത്ത് സംഘങ്ങളാണ് ഈ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.കേരള പൊലീസിന്റെ നിലവിലെ അന്വേഷണം കൊണ്ട് മാത്രം സത്യം പുറത്തുവരില്ലാത്തതിനാല്‍, ഈ വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ (CBI) അന്വേഷണം അനിവാര്യമാണ്.

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ കൊള്ളയ്ക്ക് കൂട്ടുനിന്ന മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

TAGS: CBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.