
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. എല്ലാ ഭക്ഷ്യവിതരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ രജിസ്‌ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നെസ്സ് സർട്ടിഫിക്കറ്റ് പരിശോധനാ സമയം ഹാജരാക്കേണ്ടതാണ്. സ്ഥാപനത്തിൽ വെള്ളം ഉപയോഗിക്കുന്നുവെങ്കിൽ ആയതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 19ന് ബോധവത്കരണ ക്ലാസ് നടത്തും. ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസംരംഭകർ നിർബന്ധമായും ഈ ക്ലാസിൽ പങ്കെടുക്കേണ്ടതാണ്. fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ക്ലാസിൽ പങ്കെടുക്കുന്ന ഭക്ഷ്യസംരഭകന്റെ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ, എന്നിവ നൽകി മുൻകൂറായി രജിസ്റ്റർ ചെയ്യണം.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകുറായി എടുക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയിൽ ബിസിനസ് രീതിയായി 'ഫുഡ് വെൻഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ്' എന്നത് തെരഞ്ഞെടുക്കണം.
അപേക്ഷയിൽ ആറ്റുകാൽ പൊങ്കാല എന്ന് രേഖപ്പെടുത്തേണ്ടതുമാണ്. അന്നദാനം നടത്തുന്നയാളുടെ അല്ലെങ്കിൽ ഉത്തരവാദിത്വമുള്ള ആളുടെ അഡ്രസ്സ് പ്രൂഫ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. നിശ്ചിത ഫീസ് ഓൺലൈൻ മുഖേന ഒടുക്കേണ്ടതാണ്.
ഭക്തജനങ്ങൾ ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |