മംഗളൂരു: മംഗളൂരു അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെ വീട്ടിൽ നിന്ന് 3.37 കോടിയുടെ സ്വർണവും പണവും കണ്ടെത്തി. ലോകായുക്‌ത നടത്തിയ പരിശോധനയിലാണിത്. സംഭവത്തിൽ ഡ്രഗ് കൺട്രോളർ ബി.എൻ.ബാബുവിനെ അറസ്റ്റ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ കെ.എൻ. ചന്ദ്രശേഖർ നൽകിയ പരാതിയിലായിരുന്നു പരിശോധന. ലോകായുക്‌ത മംഗളൂരു എസ്.പി ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ ഒരേസമയം ബാബുവിന്റെ മംഗളൂരുവിലെ വീട്,ഓഫീസ്,ബംഗളൂരുവിലെയും ബാഗെപള്ളിയിലെയും കെട്ടിടങ്ങൾ എന്നിവയും റെയ്‌ഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |