SignIn
Kerala Kaumudi Online
Sunday, 06 July 2025 11.05 AM IST

എന്റെ സെലക്ഷൻ പാളിയിട്ടുണ്ട്

Increase Font Size Decrease Font Size Print Page

durga
durga

ഒരു വിമാനമാണ് ദുർഗ കൃഷ്ണയെ താരമാക്കിയത്. മലയാളിത്തം തിളങ്ങുന്ന മുഖം. ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച നടി. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയോടൊപ്പം വരെ ദുർഗയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞു. മോഹൻലാൽ -ജിത്തു ജോസഫ് ചിത്രം റാമിലും ദുർഗ പ്രധാന വേഷത്തിൽ എത്തുന്നു. ദുർഗയോട് സംസാരിക്കുമ്പോൾ താര പരിവേഷം തോന്നില്ല.വ്യത്യസ്ത കാഴ്ചപ്പാടും ചിന്തകളും പുലർത്തുന്ന ദുർഗയെയാണ് കൊച്ചിയിലെ ഫ്ളാറ്റിൽ കണ്ടത്.

 

പുതിയ നായികമാർ വരുന്നത് വെല്ലുവിളിയാണോ ?

സിനിമയിൽ പുതിയ നായികമാർക്കാണ് ഇപ്പോൾ പരിഗണന. പണ്ടത്തെപ്പോലെ നായികമാർ ഒരുപാടു വർഷം നിൽക്കാത്തതിന്റെ ഒരു കാരണം അതാവാം. പുതിയ നായിക വന്ന് സ്വന്തമായൊരിടം സൃഷ്ടിച്ച് എന്തെങ്കിലുമൊക്കെ ഡിമാൻഡ് ചെയ്യാറാകുമ്പോഴേക്കും അടുത്ത നായിക എത്തും.നായികമാർ ഡിമാൻഡ് ചെയ്താൽ ആ നായിക വേണ്ട പുതിയ ആളെ നോക്കാമെന്ന് തീരുമാനിക്കുകയാണ് പതിവ്. അങ്ങനെ ചെയ്യുന്നത് ചില പ്രോജക്ടുകളിൽ കണ്ടിട്ടുണ്ട്.നടന്മാരുടെ കാര്യം അങ്ങനെയല്ല. ഒരു നായകൻ അല്ലെങ്കിൽ മറ്റൊരു നായകൻ നിർബന്ധമാണ്. എന്നാൽ നായികയുടെ കാര്യത്തിൽ അത്തരം നിർബന്ധമില്ല.ഒരുപാട് നായികമാർ വന്നുകൊണ്ടിരിക്കുന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ സ്ഥാനം നഷ്ടപ്പെടും.എല്ലാ താരങ്ങളും ഇത് നേരിടുന്നുണ്ട്. സീനിയർ ആർട്ടിസ്റ്റുകൾ പോലും ഏറെ സ്ട്രഗിൾ ചെയ്യുന്നു.


പുതിയ നായികയെ പരീക്ഷിക്കാമെന്ന തീരുമാനമല്ലേ ദുർഗയെയും താരമാക്കിയത്?

തീർച്ചയായും. മറ്റൊരു നായികയെയാണ് ആദ്യം സമീപിച്ചതെന്ന് നിർമ്മാതാവ് തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ ഡേറ്റും പ്രതിഫലവും പ്രശ്നമായി വന്നു. അങ്ങനെയാണ് പുതിയ ആളെ നോക്കാമെന്ന് തീരുമാനിച്ചതത്രേ.ഇങ്ങനെയാണ് ഓരോ നായികമാരും എത്തുന്നത്.


ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ കുഴപ്പം മനസിലാക്കാൻ കഴിയാറുണ്ടോ?

ഞാൻ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല. സിനിമ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് പാളിച്ച സംഭവിച്ചിട്ടുണ്ട്.ചില സിനിമകൾ ചെയ്ത ശേഷമാണ് അതിന്റെ പോരായ്മ മനസിലാക്കാൻ കഴിയുക. തെറ്റുകളിൽ നിന്നാണ് നമ്മൾ പാഠങ്ങൾ പഠിക്കുന്നത്.കമ്മിറ്റ് ചെയ്തശേഷം വേണ്ടിയിരുന്നില്ലെന്ന് തോന്നിയ സിനിമകളുമുണ്ട്.ദുർഗ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് പറയുന്ന രീതിയിലേക്ക് ഞാനെത്തിയിട്ടില്ല. നല്ല അവസരങ്ങളാണ് ഒരു നടനെയും നടിയെയും നിലനിറുത്തുന്നത്. നല്ലതെന്ന് തോന്നുന്ന സിനിമയുടെ ഭാഗമാവാനേ കഴിയൂ.ദൈവാനുഗ്രഹം കൊണ്ട് ആദ്യ സിനിമയിൽ തന്നെ ശക്തമായ കഥാപാത്രത്തെ കിട്ടി. വിമാനം എന്നെ സംബന്ധിച്ച് ഒരു പെർഫോമൻസ് മൂവിയായിരുന്നു. 

സിനിമാ അഭിനയവും നൃത്തവും തമ്മിൽ എന്ത് വ്യത്യാസമാണ് അനുഭവപ്പെടുന്നത്?

അടിസ്ഥാനപരമായി ഞാനൊരു നർത്തകിയാണ്. അതാണ് എന്റെ പ്ളസും മൈനസും.
ഒരു സിറ്റുവേഷൻ പറയുമ്പോൾ തന്നെ എന്ത് എക്സ്‌പ്രഷനാണ് അവിടെ കൊടുക്കേണ്ടതെന്ന് നർത്തകിക്ക് അറിയാൻ പറ്റും. നൃത്തത്തിലും സിനിമയിലും ആ എക്സ്പ്രഷന്റെ അളവിലേ വ്യത്യാസം ഉള്ളൂ. രണ്ടും കൺട്രോൾ ചെയ്യാൻ പറ്റുന്ന ഒരാൾക്ക് നല്ലൊരു ആർട്ടിസ്റ്റാവാൻ സാധിക്കും.നൃത്തം  അവതരിപ്പിക്കുമ്പോൾ പിറകിലിരിക്കുന്നവർക്ക് പോലും മനസിലാകാനായി എക്സ്‌പ്രഷൻസ് ഓവറായാണ് ചെയ്യുന്നത്. കൈ മുദ്രകളും മുഖഭാവങ്ങളുമെല്ലാം ലൈവ് പെർഫോമൻസിൽ അങ്ങനെ ചെയ്തേ പറ്റൂ.

പക്ഷേ, സിനിമയിൽ കാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ അതിന്റെ ചെറിയൊരു അംശം മതി.
ഒരു ഡാൻസർ സംസാരിക്കുമ്പോൾ അറിയാതെ കൈയും കണ്ണുമൊക്കെ അനങ്ങും.സിനിമയിൽ അത് ലളിതമായും നാച്വറലായും ചെയ്യുക എന്നതാണ് കാര്യം.

സിനിമയിൽ വന്ന ശേഷം ആസ്വാദനത്തിലും മാറ്റം സംഭവിച്ചില്ലേ?

വലിയ മാറ്റം സംഭവിച്ചു.നേരത്തേ കഥ ആസ്വദിക്കുക, നായികാ നായകന്മാരെ ശ്രദ്ധിക്കുക, മറ്റ് കഥാപാത്രങ്ങളെ ഇഷ്ടപ്പെടുക എന്നിവ മാത്രമായിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചവരെയോ അവരുടെ കഷ്ടപ്പാടുകളോ ഒന്നും അറിഞ്ഞില്ല.ഇപ്പോൾ സാങ്കേതികമായി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഓരോ ഷോട്ടും മാറുന്നത് കൃത്യമായി അറിയാനും ഓരോ ആർട്ടിസ്റ്റുകളുടെയും പ്രകടനം കൂടുതൽ ശ്രദ്ധിക്കാനും ആരംഭിച്ചു.എല്ലാ സിനിമയും ആസ്വദിച്ച് കാണുന്നതിന്റെ സുഖം അനുഭവപ്പെടുന്നു.

ഞാനഭിനയിക്കുന്ന സിനിമകൾ രണ്ടു പ്രാവശ്യം കാണാറുണ്ട്. ആദ്യ പ്രാവശ്യം ആസ്വദിച്ച് കാണാൻ പറ്റില്ല. ഞാനതിന്റെ ഓരോ ഭാഗങ്ങളായിരിക്കും ശ്രദ്ധിക്കുക. രണ്ടാം പ്രാവശ്യമാണ് ആസ്വദിച്ച് കാണുന്നത്.

മറ്റുള്ളവർ അവതരിപ്പിച്ച കഥാപാത്രം കൊതിപ്പിക്കാറില്ലേ?

പല സിനിമകളും കാണുമ്പോൾ ആ കഥാപാത്രം ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്.
ഒരു കാരക്ടറിനെ നമ്മളായി തോന്നിപ്പിക്കുന്നത് ആർട്ടിസ്റ്റിന്റെ കഴിവാണ്. പിന്നേ ആ സിനിമയുടെ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും മിടുക്ക് .ഒരു സിനിമ ഇഷ്ടപ്പെട്ടാൽ അതിന്റെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും വിളിച്ച് അഭിനന്ദനം അറിയിക്കാറുണ്ട്. സുഡാനി ഫ്രം നൈജീരിയ കണ്ടിട്ട് ആ അമ്മമാരുടെ നമ്പർ തപ്പിപ്പിടിച്ച് വിളിച്ചു.


'അമ്മ'യിൽ അംഗമാണോ ?

'അമ്മ'യിൽ അംഗമാകണമെന്ന് തോന്നിയതിന് കാരണമുണ്ട്. ഞാനൊരു തുടക്കക്കാരിയാണ്. പല പ്രശ്നങ്ങളുമുണ്ടാകും. അപ്പോൾ എവിടെപ്പോവണം, ആരോട് പറയണം, എങ്ങനെ അത് കൈകാര്യം ചെയ്യണമെന്നൊന്നും അറിയില്ല. അങ്ങനെ വരുമ്പോൾ 'അമ്മ'യിൽ അംഗമാണെങ്കിൽ തീർച്ചയായും അത് നമുക്ക് ഉപകാരപ്പെടും.

TAGS: DURGA KRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.