SignIn
Kerala Kaumudi Online
Tuesday, 08 July 2025 11.14 PM IST

ഭാഷ ഏതായാലും വേഷം നന്നായാൽ മതി

Increase Font Size Decrease Font Size Print Page

പത്തിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുംപരസ്യങ്ങളിലൂടെ  സ്വീകരണ 
മുറികളിലെ സ്ഥിരം സാന്നിദ്ധ്യമായിട്ടും പാർവതി നായർ മലയാളിയാണെന്ന കാര്യം പലർക്കും അറിയില്ല

parvathi

മലയാളം മണി മണി പോലെ സംസാരിക്കുന്ന നല്ല ഒന്നാന്തരം മലയാളിയാണ് പാർവതി നായർ. പക്ഷേ, പത്തോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടും പരസ്യങ്ങളിലൂടെ സ്വീകരണ മുറികളിലെ സ്ഥിരം സാന്നിദ്ധ്യമായിട്ടും പലരും ഈ സത്യം തിരിച്ചറിഞ്ഞിട്ടില്ല. മോഹൻലാൽ സിനിമ നീരാളിയിലൂടെ തെറ്റിദ്ധാരണകളെല്ലാം മാറിയെന്ന വിശ്വാസത്തിലാണ് പാർവതി. സൗന്ദര്യ മത്സരങ്ങളിലൂടെ ഗ്ളാമർ ലോകത്തെത്തിയ ഈ സുന്ദരിക്കുട്ടി തമിഴിലെ ഒന്നാം നിര നായികമാർക്കിടയിലും സ്ഥാനമുറപ്പിച്ചു. ഇനി വേണ്ടത് മാതൃഭാഷയിൽ നിന്നുള്ള മനസു നിറയ്‌ക്കുന്ന സ്‌നേഹമാണ്..

മലയാളത്തിൽ നിന്ന് പ്രതീക്ഷിച്ചതു പോലെ അവസരങ്ങൾ ലഭിക്കാത്തതു കൊണ്ടാണോ തമിഴിന് പ്രാധാന്യം നൽകിയത്?
ഭാഷ പ്രശ്‌നമല്ല. നല്ല സിനിമയായിരിക്കണമെന്നു മാത്രം. ഗുജറാത്തിയോ ഫ്രഞ്ചോ ആയാലും കുഴപ്പമില്ല. ഞാൻ മാനേജരെ വച്ച് അവസരത്തിനായി ശ്രമിച്ചിട്ടില്ല. ആഗ്രഹിക്കുന്ന സിനിമകൾ ചിലപ്പോൾ നടക്കാറില്ല. ചില നല്ല സിനിമകൾ അപ്രതീക്ഷിതമായി ലഭിക്കുകയും ചെയ്യും. മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. നമ്മൾ മലയാളികളല്ലേ, അതുകൊണ്ട് മലയാള സിനിമകൾ ചെയ്യണമെന്ന് വീട്ടുകാരും പറയാറുണ്ട്. പക്ഷേ, തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ആദ്യം തന്നെ കമലഹാസൻ, അജിത്ത് തുടങ്ങിയ വലിയ താരങ്ങളോടൊപ്പം അഭിനയിച്ചു. തുടക്കത്തിൽ നമ്മൾ ചെയ്യുന്ന സിനിമകൾക്ക് അനുസരിച്ചായിരിക്കും പിന്നീട് അവസരങ്ങൾ ലഭിക്കുകയെന്ന് തോന്നുന്നു.


ഇപ്പോഴും അവസരത്തിനായി ശ്രമിക്കാറില്ലേ?
ഞാൻ അബുദാബിയിലാണ് ജനിച്ചതും വളർന്നതും. നാടുമായുള്ള ബന്ധം കുറവാണ്. പല നല്ല സിനിമകൾ ഇവിടെ സംഭവിക്കുന്നുണ്ടെന്ന് അറിയുന്നത് പോലും റിലീസിന് ശേഷമാണ്. അവാർഡ് ഷോകൾക്കൊക്കെ കാണുമ്പോൾ എന്തുകൊണ്ടാണ് മലയാളത്തിൽ അഭിനയിക്കാത്തതെന്ന് നമ്മുടെ വലിയ താരങ്ങൾ പോലും ചോദിച്ചിട്ടുണ്ട്. ആ പരിപാടി കഴിഞ്ഞാൽ അവരത് മറന്നു പോകും. ഒരു കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയൊന്നുമായിരിക്കില്ല പല സിനിമകളിലും കാസ്‌റ്റ് ചെയ്യുന്നത്. ആരാണപ്പോൾ അവെയിലബിൾ എന്നതിനാണ് കൂടുതൽ പ്രാധാന്യം. പാർവതി തന്നെ അഭിനയിക്കണമെന്ന് നിർബന്ധവുമായി എത്തിയ മലയാള സിനിമ ജയിംസ് ആൻഡ് ആലീസാണ്. പൃഥ്വിരാജിന്റെ സിനിമയായതു കൊണ്ട് ഒഴിവാക്കാൻ തോന്നിയില്ല. കേരളത്തിൽ താമസിക്കാത്തതിനാൽ, മലയാളി സംവിധായകർക്ക് എന്നെ പരിചയമില്ലായിരിക്കും. വലിയ സംവിധായകരെ ആരെയും ഇപ്പോഴും നേരിട്ടറിയില്ല. നീരാളിയിൽ തന്നെ തൃഷയെയാണ് ആദ്യം പരിഗണിച്ചത്. ഭാഗ്യം കൊണ്ട് അതിനിടയിൽ ഞാൻ സംവിധായകന്റെ കണ്ണിൽപ്പെട്ടു.കേരളത്തിലെ വലിയ ബ്രാൻഡുകൾക്കു വേണ്ടി കുറേ പരസ്യങ്ങൾ ചെയ്‌തിട്ടുണ്ട്. പരസ്യത്തിലെ മോഡലിന്റെ മുഖം എല്ലാവർക്കും പരിചയമാകുമെങ്കിലും പേര് അന്വേഷിക്കാൻ മിനക്കെടില്ലല്ലോ. ഞാൻ ഇതുവരെ ഒരു ഒഡിഷനോ സ്‌ക്രീൻ ടെസ്‌റ്റിനോ പോയിട്ടില്ല


പാർവതി വേണ്ടെന്ന് വച്ച ചില ചിത്രങ്ങൾ പിന്നീട് വൻ വിജയമായതായി കേട്ടിട്ടുണ്ട്?
അങ്ങനെയും സംഭവിച്ചിട്ടുണ്ട്. ബാംഗ്ളൂർ ഡേയ്‌സിൽ ഇഷ തൽവാർ അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം വിളിച്ചത് എന്നെയാണ്. ഫേസ്‌ബുക്കിലാണ് മെസേജ് വന്നത്. ആരോ കബളിപ്പിക്കാൻ ചെയ്‌തതാണെന്ന് കരുതി മറുപടി കൊടുത്തില്ല. ഒറിജിനലാണെന്ന് മനസിലായപ്പോഴേക്കും വൈകി. അങ്ങനെ ചില അവസരങ്ങൾ നഷ്‌ടമായിട്ടുണ്ട്.


ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ അരുവിയിലും അർജുൻ റെഡ്ഡിയിലും ആദ്യം പരിഗണിച്ചത് പാർവതിയെ ആയിരുന്നില്ലേ?
അതെ. 2015ലാണ് അരുവിയിലേക്ക് ക്ഷണം വന്നത്. ആദ്യം അവർ ശ്രുതിഹാസനെയാണ് നോക്കിയത്. അരുവിയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് അന്ന് പുതിയ ബാനറായിരുന്നു. പിന്നീട് അവർ ഒരുപാട് ഹിറ്റ് സിനിമകൾ നിർമ്മിച്ചു. പോരാത്തതിന് പുതിയ സംവിധായകനും. കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു പരീക്ഷണത്തിന് നിൽക്കേണ്ടെന്നു കരുതി അത് സ്വീകരിച്ചില്ല. ഫീമെയിൽ ഓറിയന്റഡ് സിനിമയാണ് ,മുടി ഷേവ് ചെയ്യണം എന്നൊക്കെ പറഞ്ഞിരുന്നു. മൂന്ന് വർഷമെടുത്തു അവർ ആ സിനിമ ചെയ്യാൻ. അപ്പോഴേക്കും ആ നിബന്ധനകൾ മാറി. വൺ ലൈൻ പറഞ്ഞെങ്കിലും സ്‌ക്രിപ്‌ട് മുഴുവൻ കേൾക്കാൻ ഞാൻ ശ്രമിച്ചതുമില്ല.
അർജുൻ റെഡ്ഡിയിലേക്ക് വിളിക്കുമ്പോൾ വിജയ് ദേവർകൊണ്ടയുടെ ആദ്യ സിനിമ റിലീസായിരുന്നില്ല. പുതിയ നായകനും സംവിധായകനും തീരെ കുറഞ്ഞ പ്രതിഫലവും. അധികം ആലോചിക്കാതെ നോ പറഞ്ഞു. അവർ സ്‌ക്രിപ്‌ട് മുഴുവൻ അയച്ചു തന്നിരുന്നു. ചില തിരക്കഥകൾ വായിച്ചാലും സിനിമ എങ്ങനെയിരിക്കുമെന്ന് നമുക്ക് പറയാനാകില്ല. അർജുൻ റെഡ്ഡി പോലെയുള്ള സിനിമകളുടെ മേക്കിംഗല്ലേ പ്രധാനം. ചിലപ്പോൾ ചാൻസ് എടുക്കേണ്ടി വരും. അന്നതിന് ധൈര്യമുണ്ടായില്ല.


തീരുമാനങ്ങളിൽ നിരാശയുണ്ടോ?
ഇല്ല. അന്നത്തെ സാഹചര്യം അതായിരുന്നു.


കമലഹാസൻ, അജിത്ത്, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചു?
ഉത്തമവില്ലനിൽ കമൽസാറിന്റെ മകന്റെ ജോടിയായി. ആ സിനിമയിൽ എനിക്ക് ചേരുന്ന വേഷം അതാണ്. അജിത്തിന്റെ എന്നെ അറിന്താലിൽ തൃഷയുടെ റോളിലേക്കാണ് ആദ്യം വിളിച്ചത്. അജിത്തിന്റെ ഭാര്യയുടെ വേഷം. 10 വയസുള്ള കുട്ടിയൊക്കെയുണ്ടെന്നു പറഞ്ഞു. പിന്നീടാണ് അരുൺ വിജയ്‌യുടെ ജോടിയായ ഒരു കഥാപാത്രം നൽകിയത്. അതുകൊണ്ട് അജിത്തിന്റെ കൂടെ അഭിനയിക്കാനും എന്റെ പ്രായത്തിന് ചേരുന്ന റോൾ ചെയ്യാനും പറ്റി. നീരാളിയിൽ നദിയാ മൊയ്‌തു മാഡമാണ് ലാൽ സാറിന്റെ ഭാര്യയായി അഭിനയിക്കുന്നത്. എങ്കിലും എന്റേത് ലീഡ് റോളായിരുന്നു.


വിദേശത്ത് വളർന്ന പാർവതിയിൽ എത്രത്തോളം മലയാളിയുണ്ട്?
പൂർണമായും മലയാളി തന്നെയാണ്. സ്‌കൂളിൽ മലയാളം പഠിച്ചില്ലെങ്കിലും എഴുതാനും വായിക്കാനുമെല്ലാം അറിയാം. വീട്ടിൽ മലയാളമാണ് സംസാരിക്കുന്നത്. അച്ഛൻ വളരെ ചെറുപ്പത്തിൽ തന്നെ ജോലിക്കായി അബുദാബിയിൽ എത്തിയതാണ്. അദ്ദേഹം പഠിച്ചതും ഒരു ആഗ്ളോ ഇന്ത്യൻ ബോർഡിംഗ് സ്‌കൂളിലാണ്. പക്ഷേ, എന്നെയും ചേട്ടനെയും മലയാളി കുട്ടികളായി വളർത്താനാണ് അച്ഛനും അമ്മയും ശ്രമിച്ചത്. പുറത്ത് വളർന്നത് കൊണ്ട് ഞാൻ കുറച്ചുകൂടി ഓപ്പൺ മൈൻഡഡാണ്. ആരെയും മുൻവിധിയോടെ സമീപിക്കില്ല. എല്ലാവരെയും തുല്യരായി കാണാൻ കഴിയും. ഏത് നാട്ടുകാരുമായും പെട്ടെന്ന് പൊരുത്തപ്പെടും. പക്ഷേ, എന്റെ ഇഷ്‌ട‌ ഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ, എല്ലാം വെളിച്ചെണ്ണയിൽ പാകം ചെയ്യുന്നവ തന്നെയായിരിക്കും. തമിഴ് സിനിമാ സെറ്റുകളിൽ പോലും എനിക്ക് കേരളാ റൈസ് കിട്ടിയേ പറ്റൂ.

മോഡലിംഗ് എങ്ങനെ പോകുന്നു?
അഭിനയത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനാൽ മോഡലിംഗിൽ സെലക്‌ടീവാണ്. ലണ്ടനിൽ നിന്ന് എച്ച് ആൻഡ് എമ്മിന്റെയൊക്കെ ഷൂട്ടിന് വിളിച്ചിട്ടുണ്ട്. പതിനൊന്നാം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നത്. അന്ന് മിസ് മാസ്‌റ്റർ മൈൻഡായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മിസ് ട്രിവാൻഡ്രം, മിസ് നേവി ക്വീൻ, മിസ് സാൻഡിവുഡ് തുടങ്ങിയ മത്സരങ്ങളിൽ വിജയിയായി. അപ്പോഴും സിനിമയിൽ അഭിനയിക്കണം എന്നാഗ്രഹിച്ചിട്ടില്ല. ഫാഷൻ ഡിസൈനർ ആകാനായിരുന്നു ഇഷ്‌ടം. പരസ്യങ്ങൾ ചെയ്യാൻ തുടങ്ങിയതോടെയാണ് സിനിമയിൽ അഭിനയിക്കണമെന്ന് തോന്നിയത്. യഥാർത്ഥത്തിൽ അഭിനയവും മോഡലിംഗും തമ്മിൽ ബന്ധമൊന്നുമില്ല.

TAGS: PARVATI NAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.