SignIn
Kerala Kaumudi Online
Wednesday, 09 July 2025 2.45 PM IST

വർഷങ്ങളായുള്ള പതിവ് മുടക്കാൻ കൊവിഡിന് കഴിയില്ല, ഗുരുവായൂരപ്പന്റെ ഉത്സവപ്രസാദമായ കഞ്ഞിയും പുഴുക്കും നാളെ പതിനായിരങ്ങളുടെ വീട്ടിലെത്തും

Increase Font Size Decrease Font Size Print Page
guruvayur

ഗുരുവായൂർ: ഉത്സവനാളുകളിൽ ഭഗവൽ പ്രസാദമായി ഗുരുവായൂരിൽ നിന്നുകിട്ടുന്ന കഞ്ഞിയുടെയും പുഴുക്കിന്റെയും സ്വാദ് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയുന്നതല്ല. ഭക്തർ ഏറെ അനുഗ്രഹമായി കരുതി സേവിക്കുന്ന പ്രസാദം ഈ കൊവിഡ് കാലത്തും അവരുടെ വീടുകളിൽ ലഭ്യമാകും. കൊറോണ നിയന്ത്രണങ്ങൾ മൂലം കഞ്ഞിയും പുഴുക്കും വിതരണം ചെയ്യാൻ സാധിക്കാത്തതിനാൽ ഭക്ഷ്യകിറ്റുകളായി വീടുകളിൽ എത്തിക്കാനാണ് ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം,​

തദ്ദേശീയരടക്കമുള്ള പതിനായിരം കുടുംബങ്ങൾക്കാണ് കിറ്റ് ലഭ്യമാവുക. അഞ്ച് കിലോ അരി,​ ഒരു കിലോ മുതിര,​ അരകിലോ ശർക്കര,​ നാളികേരം,​ അരക്കിലോ വെളിച്ചെണ്ണ,​ ഉപ്പ് എന്നിവ അടങ്ങുന്ന കിറ്റ് സ്പോൺസർ മുഖേനെയാണ് വീടുകളിൽ വിതരണം ചെയ്യുന്നത്. ഭക്തർക്ക് വിതരണം ചെയ്യാനുള്ള പതിനായിരം ഭക്ഷ്യകിറ്റുകൾ ഇന്ന് പുലർച്ചെ വിതരണകേന്ദ്രമായ കൗസ്‌തുഭം കോമ്പൗണ്ടിൽ എത്തുകയും ചെയ‌്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ അയ്യായിരം പേർക്കാണ് ഒരു ദിവസം ദർശനം അനുവദിച്ചിരിക്കുന്നത്.

ആനയോട്ടം കളക്‌ടറുടെ നിർദേശപ്രകാരം ഒരു ആനയെ ഉൾപ്പെടുത്തി നടത്തും. മൂന്ന് ആനയെ എങ്കിലും ഉൾപ്പെടുത്തണമെന്നും,​ ക്ഷേത്ര ദർശനത്തിനെത്തുന്നവർ ആർ.ടി.പി.സി.ആർ ടെസ്‌റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണെമെന്നുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ ശുപാർശ പുനപരിശോധിച്ച് ഒഴിവാക്കണമെന്ന് ജില്ലാ കളക്‌ടറോട് ആവശ്യപ്പെടാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

TAGS: TEMPLE, GURUVAYUR TEMPLE, KANJI PUZHUKKU, GURUVAYUR UTSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.