അഭിനേത്രിയായും ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കിയായും തിളങ്ങി നിൽക്കുന്ന താരമാണ്നൈല ഉഷ. ഒരു പതിറ്റാണ്ടോളം ദുബായിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ച ശേഷം മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ഗ്യാംഗ്സ്റ്റർ, ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചു. ജോഷിയുടെ സുരേഷ് ഗോപി ചിത്രമായ പാപ്പനിലാണ് നൈല ഇപ്പോഴഭിനയിക്കുന്നത്.
നൈല ഉഷ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗ്ളാമറസ് ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ആദ്യമായാണ് താരം ഗ്ളാമറസ്സായി പ്രത്യക്ഷപ്പെടുന്നത്. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ അതുകൊണ്ടുതന്നെ ആരാധകരെ ഞെട്ടിച്ചു.
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ നൈലയെ ഇൻസ്റ്റഗ്രാമിൽ മാത്രം പതിനഞ്ച് ലക്ഷത്തോളം ആരാധകർ പിന്തുടരുന്നുണ്ട്.
മുപ്പത്തിനാലുകാരിയായ നൈല ഉഷ സിനിമയിലെത്തും മുൻപേ വിവാഹിതയായിരുന്നു. ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ജോലിക്കും കുടുംബത്തിനും സമയം മാറ്റിവയ്ക്കാനായാൽ രണ്ടും താനേ മുന്നോട്ടു പൊയ്ക്കൊള്ളുമെന്നായിരുന്നു നൈലയുടെ മറുപടി. റേഡിയോ ജോക്കിയുടെ വേഷമാണോ അഭിനേത്രിയുടെ വേഷമാണോ കൂടുതൽ പ്രിയപ്പെട്ടതെന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെ പ്രിയപ്പെട്ടതാണെന്നായിരിക്കും നൈലയുടെ മറുപടി.
''അഭിനയിക്കുമ്പോൾ ഞാൻ മറ്റൊരാളായി മാറുകയാണ് റേഡിയോ ജോക്കിയാകുമ്പോൾ ഞാൻ ഞാൻ തന്നെയാണ്. സ്റ്റുഡിയോയിലെത്തി മൈക്ക് ഓൺ ചെയ്തുകഴിഞ്ഞാൽ പിന്നെ ഞാനായിത്തന്നെയാണ് സംസാരിക്കേണ്ടത്. ഓരോന്നിലുമുള്ള എന്റെ കാഴ്ചപ്പാടുകളാണ്പറയേണ്ടത്. നല്ല ദിവസമോ മോശം ദിവസമോ ആയിക്കോട്ടെ മൈക്ക് ഓൺ ചെയ്ത് കഴിഞ്ഞാൽ ഞാനെല്ലാം മറക്കും. റേഡിയോ പലർക്കും കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ്. എന്റെ പ്രോഗ്രാം കേൾക്കുന്നവർക്കും എന്നെ വിളിക്കുന്നവർക്കും പോസിറ്റീവ് എനർജി പകർന്ന് നൽകാൻ കഴിയുന്നത് ചെറിയ കാര്യമല്ലല്ലോ. മറ്റൊരു തൊഴിലിലും അങ്ങനെ ഒരനുഭവം കിട്ടില്ല. ഞാൻ അത് ആസ്വദിക്കുന്നുമുണ്ട്." നൈല ഉഷയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |