SignIn
Kerala Kaumudi Online
Friday, 26 April 2024 2.48 PM IST

മസ്‌തിഷ്‌കാഘാതവും മെക്കാനിക്കൽ ത്രോംബക്‌ടമി ചികിത്സയും അറിയാം ചികിത്സയിലെ പുതുമാർഗങ്ങൾ

ee

ലോകജനതയുടെ ശാരീരിക അവശതകൾക്ക് മുഖ്യ  കാരണവും മരണങ്ങൾ സംഭവിക്കുന്നതിന്റെ ഏറ്റവും വലിയ രണ്ടാമത്തെ കാരണവും മസ്‌തിഷ്‌കാഘാതമാണ്. എൺപത്തിയഞ്ച് ശതമാനം മസ്‌തിഷ്‌കാഘാതങ്ങളും സംഭവിക്കുന്നത് മസ്‌തിഷ്‌കത്തിലേക്കുള്ള രക്തധമനികളിൽ പെട്ടെന്നുണ്ടാകുന്ന തടസങ്ങൾ മൂലമാണ്. ഇതിനെ അക്യൂട്ട് ഇസ്‌കെമിക് സ്ട്രോക്ക് എന്ന് വിളിക്കുന്നു. മസ്‌തി‌ഷ്‌ക രക്തധമനികൾ പെട്ടെന്ന് പൊട്ടുന്നത് മൂലം രക്തസ്രാവമുണ്ടാക്കുന്നതുമായ രണ്ടാമത്തെ വിഭാഗം ഹെമറേജിക് സ്ട്രോക്ക് എന്നറിയപ്പെടുന്നു.

ഇസ്‌കെമിക് സ്ട്രോക്കുകളിൽ 15 മുതൽ 30 ശതമാനവും സംഭവിക്കുന്നത് തലച്ചോറിലേക്കുള്ള വലിയ രക്തധമനികളിലെ തടസം മൂലമാണ്. മസ്‌തിഷ്‌ക കോശങ്ങൾ വലിയ തോതിൽ നഷ്‌ടപ്പെടുന്നതിനും അത് വഴി മസ്‌തി‌‌ഷ്‌കാഘാതവുമായി ബന്ധപ്പെട്ട സ്ഥിരമായ ശാരീരികവൈകല്യങ്ങൾക്കും ഇടവരുത്തുമെന്നതിനാൽ ഇത്തരം സ്ട്രോക്കുകൾ വരാതെ നോക്കേണ്ടത് പരമപ്രധാനമാണ്. ഇസ്‌കെമിക് സ്ട്രോക്കുകൾക്ക് ഇന്ന് നിരവധി ചികിത്സകൾ ലഭ്യമാണ്. തലച്ചോറിൽ ആന്തരിക രക്തസ്രാവമില്ലെന്നുറപ്പ് വരുത്തുന്നതിനായി ആധുനിക കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സി.ടി) സ്‌കാൻ, മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് (എം.ആർ.ഐ) സ്‌കാൻ എന്നിവ നടത്തുകയും ഒപ്പം തന്നെ രോഗിയുടെ ശാരീരിക സ്ഥിതി കൂടി കണക്കിലെടുത്ത് രക്തധമനികളിലെ തടസങ്ങൾ അലിയിച്ചു കളയുന്നതിനുള്ള മരുന്നുകൾ കുത്തിവയ്‌പിലൂടെ നൽകിയുമാണ് ചികിത്സയുടെ ആരംഭം.
ഇത് കൂടാതെ തലച്ചോറിലേക്കുള്ള രക്തധമനികളിൽ തടസമുണ്ടോ എന്നറിയുന്നതിനായി സിടി ആൻജിയോഗ്രഫി, എം.ആർ. ആൻജിയോഗ്രഫി എന്നിവയും നടത്തുന്നതാണ്. ഇസ്‌കെമിക് സ്ട്രോക്ക് ആരംഭിച്ച് ആറുമണിക്കൂറിന് ശേഷം ആശുപത്രിയിൽ എത്തുന്ന രോഗികളിൽ, ഒരു പ്രത്യേക സി.ടി അല്ലെങ്കിൽ എം.ആർ. പെർഫ്യൂഷൻ സ്‌കാൻ നടത്തേണ്ടതായി വരും. തലച്ചോറിലെ മൃതമായ മേഖലകളെയും രക്തയോട്ടം പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ പ്രവർത്തനം വീണ്ടെടുക്കാൻ കഴിയുന്ന മേഖലകളെയും വേർതിരിച്ചറിയുന്നതിനാണിത്. സ്‌കാനിംഗിനുശേഷം താഴെപ്പറയുന്ന വ്യത്യസ്‌ത ചികിത്സാ രീതികൾ അവലംബിക്കേണ്ടതുണ്ട്.
ഇൻട്രാവെനസ് ത്രോമ്പോലിസിസ് :തലച്ചോറിലെ കട്ടപിടിച്ച രക്തം അലിയിച്ചു കളയുന്നതിനുള്ള മരുന്നുകൾ കുത്തിവയ്‌പ്പിലൂടെ നൽകുക വഴി രോഗിയെ രക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണിത്. എന്നാൽ, രോഗ ലക്ഷണങ്ങൾ കണ്ട് പരമാവധി നാലര മണിക്കൂറിനുള്ളിൽ ഈ ചികിത്സ നൽകേണ്ടതുണ്ട് എന്നതാണ് ഒരു പരിമിതി.

മെക്കാനിക്കൽ ത്രോംബക്‌ടമി

തലച്ചോറിലെ രക്തക്കുഴലിൽ നിന്നുള്ള കട്ടപിടിച്ച രക്തം സ്റ്റെന്റ് റിട്രീവറുകൾ ഉപയോഗിച്ച് വലിച്ചെടുത്ത് നീക്കം ചെയ്യുന്നതിന് അടിയന്തരമായി ചെയ്യേണ്ടുന്നതും താരതമ്യേന ലഘുവായ പ്രക്രിയയാണ് മെക്കാനിക്കൽ ത്രോംബക്‌ടമി അഥവാ എം.ടി. തലച്ചോറിനുള്ളിൽ സംഭവിക്കുന്ന മിതവും കഠിനവുമായ ആഘാതങ്ങളെ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള ആധുനിക പ്രക്രിയയായി 2015 മുതൽ തന്നെ മെക്കാനിക്കൽ ത്രോംബക്‌ടമി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഫലപ്രദമായ മസ്‌തിഷ്‌കാഘാത ചികിത്സയ്‌ക്ക് ഇന്നും ഭാരതത്തിൽ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ത്രോംമ്പോലിസിസ് ചികിത്സ അവരിൽ എത്തിക്കുന്നതിനും വിവിധ പ്രതിബന്ധങ്ങളുണ്ട്. മസ്‌തിഷ്‌കാഘാത ലക്ഷണങ്ങളെക്കുറിച്ചും അതിനുള്ള ചികിത്സാ രീതികളെക്കുറിച്ചുമുള്ള അവബോധത്തിന്റെ അഭാവമാണ് ഇതിൽ ഏറെ മുഖ്യം. മസ്‌തി‌‌ഷ്‌കാഘാത ലക്ഷണങ്ങൾ സംബന്ധിച്ചും സമയബന്ധിതമായ ചികിത്സ തേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അടിയന്തര പരിചരണവും ചികിത്സയും ലഭ്യമായ ആശുപത്രികൾ എന്നിവയെല്ലാം സംബന്ധിച്ച് ഡോക്ടർമാർ തന്നെ മുൻകൈയെടുത്ത് പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കേണ്ടതുണ്ട്.

ee


മസ്‌തിഷ്‌കാഘാതം സംഭവിച്ച രോഗികളെ കഴിയും വേഗത്തിൽ ചികിത്സാസൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കുന്നതും അവിടെ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടതും പരമ പ്രധാനമാണ്. ഭാരതത്തിൽ അടിയന്തര ചികിത്സ ആവശ്യമായി വരുന്നവരിൽ വെറും പത്തു ശതമാനം പേർ മാത്രമാണ് യഥാസമയം ആശുപത്രികളിൽ എത്തിപ്പെടുന്നത് മസ്‌തിഷ്‌കാഘാതം തിരിച്ചറിയുന്നതിനും അത് ബാധിച്ചവരെ അടിയന്തര ചികിത്സയ്‌ക്ക് വിധേയമാക്കുന്നതിനുള്ള പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ആൾക്കാരുടെ സേവനം ഉറപ്പ് വരുത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. പരമാവധി രോഗികളെ അത്യാഹിതങ്ങളിൽ നിന്ന് രക്ഷിക്കുന്നതിന് ഇവരുടെ സേവനം പ്രയോജനപ്പെടുന്നതാണ്.
മസ്‌തിഷ്‌കാഘാതം സംഭവിച്ചവരെ കഴിവതും വേഗം പരമാവധി ഒരു മണിക്കൂറിനുള്ളിൽത്തന്നെ ചികിത്സ ലഭ്യമായ ആശുപത്രികളിൽ എത്തിച്ച് അവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മസ്‌തിഷ്‌കാഘാതം സംഭവിച്ചവരെ യഥാസമയം ആശുപത്രികളിൽ എത്തിച്ച് ചികിത്സ ഉറപ്പ് വരുത്തുന്നതിന് വിഘാതമായി നിൽക്കുന്നത് പ്രധാനമായും നാല് ഘടകങ്ങളാണ്. ആവശ്യ സൗകര്യങ്ങളുള്ള ആശുപത്രികളിൽ എത്തിപ്പെടുന്നതിനുള്ള താമസം. ഇതര ആശുപത്രികളിൽ നിന്നുമുള്ള റഫറൽ സംബന്ധമായ താമസങ്ങൾ. ആശുപത്രികളിലേക്ക് യാത്ര ചെയ്യുന്നതിന് സ്വകാര്യ വാഹനങ്ങൾ ലഭ്യമാവാത്ത അവസ്ഥ. ഇത് പക്ഷാഘാതം ആണെന്ന് തിരിച്ചറിയാതിരിക്കുക എന്നിവയാണവ.
മസ്‌തിഷ്‌കാഘാത ചികിത്സയ്‌ക്കായുള്ള അടിയന്തര ചികിത്സാ സൗകര്യങ്ങൾ ദേശീയ തലത്തിൽ തന്നെ ഉറപ്പാക്കുകയും ആയതിനുള്ള പ്രാഥമിക, വിദഗ്ദ്ധ സൗകര്യങ്ങൾ എന്നിവ ലഭ്യമായ കേന്ദ്രങ്ങൾ കണ്ടെത്തി അവയുടെ ശൃംഖല വിപുലപ്പെടുത്തുകയും ചെയ്യുകയാണ് മസ്‌തിഷ്‌കാഘാത ബാധിതരാവുന്നവർക്ക് യഥാസമയം ചികിത്സ ഉറപ്പുവരുത്തുന്നതിന് അവലംബിക്കാവുന്ന പ്രായോഗിക നടപടി.
മസ്‌തിഷ്‌കാഘാത ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളിൽ സി.ടി., എം.ആർ ആൻജിയോഗ്രഫി സംവിധാനങ്ങൾ കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്. തലച്ചോറിലേക്കുള്ള രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ നിർണയിക്കുന്നതിനും തുടർ ചികിത്സ ആവശ്യമായവരെ മെക്കാനിക്കൽ ത്രോംബക്‌ടമി സൗകര്യമുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതിനും ഇതുവഴി സാധിക്കുന്നതാണ്. മ‌സ്‌തിഷ്‌കാഘാത ചികിത്സ സംബന്ധമായ വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച ന്യൂറോ ഇന്റർവെൻഷനലിസ്റ്റുകൾ ഇന്ത്യയിൽ തീരെ കുറവാണ് എന്നുതന്നെ പറയണം. ലഭ്യമായവരിൽ തന്നെ നല്ലൊരു പങ്കും സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്നു.
ത്രോംബക്ടമി ചികിത്സാ സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ കുറവാണ് അടുത്തത്. മികച്ച ത്രോംബക്‌ടമി ചികിത്സാ സൗകര്യങ്ങളോടു കൂടിയ 1500 കേന്ദ്രങ്ങളെങ്കിലും രാജ്യമൊട്ടാകെ ആവശ്യമായിരിക്കെ നമുക്ക് ഏതാണ്ട് 200 കേന്ദ്രങ്ങളാണ് നിലവിലുള്ളത്. സ്ട്രോക്ക് സെന്ററുകൾ എന്നറിയപ്പെടുന്ന മസ്‌തിഷ്‌കാഘാത ചികിത്സാ കേന്ദ്രങ്ങളിൽ ഗുണമേന്മയുള്ള ഏകീകൃത സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്ട്രോക്ക് സെന്ററുകളുടെ സർട്ടിഫിക്കേഷൻ സംവിധാനം ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്.
മെക്കാനിക്കൽ ത്രോംബക്‌ടമി ചികിത്സ ചെയ്യുന്നതിനു കഴിവുള്ള കൂടുതൽ ഡോക്‌ടർമാരുടെ സേവനം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി ന്യൂറോ ഇന്റർവെൻഷനിസ്റ്റ് ഫെല്ലോഷിപ്പ് പദ്ധതി നടപ്പിലാക്കുകയും ആയതിൽ ന്യൂറോളജിസ്റ്റുകൾ, ന്യൂറോ സർജൻമാർ, റേഡിയോളജിസ്റ്റുകൾ എന്നിവരെ തിരഞ്ഞെടുത്ത് പരിശീലനം നൽകേണ്ടത് ആവശ്യമാണ്.
ഇന്ത്യൻ സാഹചര്യങ്ങളിൽ മെക്കാനിക്കൽ ത്രോംബക്‌ടമി ചികിത്സ ചെയ്യുന്നതിന് മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ചെലവ് വരുന്നുണ്ട്. ഇന്ത്യൻ ജനതയുടെ പ്രതിവർഷ വരുമാനത്തിന്റെ നിരവധി മടങ്ങും വരും ഇത്. മെക്കാനിക്കൽ ത്രോംബക്ടമി ഉപകരണങ്ങളുടെ വില നിയന്ത്രണം സംബന്ധിച്ച നയം രൂപീകരിക്കുകയോ പരമാവധി ഉയർന്ന വില തീർച്ചപ്പെടുത്തുകയോ ചെയ്‌തുകൊണ്ട് മെക്കാനിക്കൽ ത്രോംബക്‌ടമി ചെയ്യുന്നതിനുള്ള ചെലവ് കുറയ്‌ക്കുന്നതിന് സാധിക്കും. മസ്‌തിഷ്‌കാഘാത ചികിത്സയെ ജീവൻ രക്ഷാ ചികിത്സ എന്ന നിലയിൽ കണ്ടുകൊണ്ട് അവ സർക്കാരിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തുക വഴി സാധാരണക്കാരും പാവങ്ങളുമായി രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
മിഷൻ ത്രോംബക്‌ടമി 2020: മസ്‌തിഷ്‌ക രക്തധമനികളിൽ തടസം മൂലമുണ്ടാകുന്ന സ്ട്രോക്കുകൾക്ക് ഫലപ്രദമായ മാർഗമായ മെക്കാനിക്കൽ ത്രോംബക്‌ടമി ചികിത്സാ സൗകര്യം പരമാവധി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി സൊസൈറ്റി ഒഫ് വാസ്‌കുലർ ആൻഡ് ഇന്റർനാഷണൽ ന്യൂറോളജി ഏറ്റെടുത്തിരിക്കുന്ന അന്താരാഷ്ട്ര ദൗത്യമാണ് മിഷൻ ത്രോംബക്‌ടമി.
(ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ന്യൂറോളജി വിഭാഗം പ്രൊഫസറും കോംപ്രിഹെൻസീവ് സ്ട്രോക്ക് കെയർ പ്രോഗ്രാം മേധാവിയുമായ ലേഖിക അന്താരാഷ്ട്ര മെക്കാനിക്കൽ ത്രോംബക്‌ടമി 2020യുടെ ദക്ഷിണേഷ്യ കോ-ചെയറും ഇന്ത്യയുടെ ദേശീയ കോ-ചെയറുമാണ്.)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALAKAUMUDI WEEKEND, MECHANICAL THROMBOSIS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.