കൊച്ചി: പുലർച്ചെ വീടിന്റെ കതക് തുറന്ന വീട്ടമ്മ കണ്ടത് ഡോറിൽ തൂക്കിയിട്ടിരിക്കുന്ന ഒരു കിറ്റാണ് അത് തുറന്ന് നോക്കിയപ്പോൾ നോട്ട് ബുക്ക്, പേന, പെൻസിൽ, സ്‌കെയിൽ, കട്ടർ, ബോക്സ് ,റബ്ബർ ,സ്‌കെച്ച് പെൻ ,വാട്ടർ കളർ തുടങ്ങിയ കുട്ടികളുടെ പഠനോപകരണങ്ങളായിരുന്നു. ഇതിന് പിന്നിൽ പള്ളിപ്പുറം പഞ്ചായത്തിലെ ചെറായിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നോബൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനമാണ്. അതിരാവിലെ തന്നെ ഉണർന്ന് നോബിൾ നാട്ടിലെ സാധാരണക്കാരായ കുടുംബത്തിലെ കുട്ടികൾക്ക് അവർ എഴുന്നേൽക്കുന്നതിനു മുന്നേ അവരെ സന്തോഷിപ്പിക്കുന്നതിനായി വീടുകൾക്ക് മുന്നിൽ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് കൊണ്ടുവച്ച് തിരിച്ച് പോകും.
വാതിൽ തുറക്കുമ്പോൾ ഒരു ചെറിയ പഠന കിറ്റ് കാണുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം ലക്ഷ്യമിട്ടാണ് ഈ പ്രവൃത്തികൾ. അറുപത് കുടുംബങ്ങളിലെ ചെറിയ കുട്ടികൾക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകി. സാധാരണക്കാരായ 50 വീടുകളിൽ അത്യാവശ്യം വേണ്ട പലചരക്കു സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യധാന്യ കിറ്റു കളും പച്ചക്കറിക്കിറ്റുകളും എത്തിച്ചു നൽകി വെത്യസ്ത നിറഞ്ഞ പ്രവർത്തനത്തിലാണ് നോബൽ കുമാർ. കൂടാതെ കൊടുക്കുന്നതോ വാങ്ങുന്നതോ ആയ ആരുടേയും ഫോട്ടോ പ്രചരിപ്പിക്കുന്നില്ല എന്നതും പ്രത്യേകതയാണ്. കിട്ടുന്ന ആളുകൾക് മനസിൽ ഉണ്ടാകുന്ന സന്തോഷത്തിന് വേണ്ടിയാണ് കൊവിഡ് നെഗറ്റീവ് ആയി ക്വാറന്റീൻ കാലവധി കഴിഞ്ഞ വീടുകളിൽ സൗജന്യമായി അണു നശീകരണവും നടത്തുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |