പാലക്കാട്: യു.എ.ഇ എംബസിയുടെ പേരിൽ വ്യാജ വെബ് സൈറ്റ് തയ്യാറാക്കി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയുമായി മുൻ മന്ത്രി എ.കെ. ബാലന്റെ മകൻ നവീൻ ബാലനും ഭാര്യ നമിതയും. നമിതയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഓൺലൈൻ പെർമിറ്റ് അനുമതിയുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് നമിത പറയുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാണ് യു.എ.ഇയിൽ നിന്ന് നവീനും നമിതയും കേരളത്തിലെത്തിയെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മടങ്ങിപ്പോക്ക് നടന്നില്ല. നമിതയുടെ വിസ കാലാവധി കഴിയുന്നതോടെയാണ് ഇരുവരും മടങ്ങിപ്പോകുന്നതിനുള്ള ശ്രമം തുടങ്ങിയത്. ഇത് സംബന്ധിച്ച് മെയിൽ അയച്ചതോടെ ഓൺലൈൻ പെർമിറ്റിന് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള മറുപടിയാണ് ലഭിച്ചത്. 16,000 രൂപ നൽകാനാണ് ആവശ്യപ്പെട്ടത്. admin@
സംഭവത്തെക്കുറിച്ച് നമിത പറയുന്നത് ഇങ്ങനെ:
വിസ കാലാവധി കഴിയാറായതോടെ മടങ്ങിപോകാൻ ശ്രമം തുടങ്ങിയിരുന്നു. തുടർന്നാണ് ഗൂഗിളിൽ തെരഞ്ഞ് എംബസിക്ക് മെയിൽ അയച്ചത്. ഏജന്റിനെ സമീപിക്കാനായിരുന്നു നിർദേശം. നമ്പറും തന്നു. ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ വ്യക്തി വിവരം ആവശ്യപ്പെട്ടു. പാസ്‌പോർട്ട് കോപ്പി, വിസ കോപ്പി, എമിറേറ്റ്‌സ് ഐ.ഡി എന്നിവ അയയ്ക്കാനും നിർദേശിച്ചു. അയച്ചാൽ പെർമിഷൻ ലെറ്റർ തരാൻ കഴിയുമെന്നും ഒരാൾക്ക് 8000 വീതം ആകുമെന്നും പറഞ്ഞു. സംസാരിച്ചയാളുടെ ഇംഗ്ലീഷ് ഭാഷ മികച്ചതായിരുന്നില്ല. അത്യാവശ്യമായതിനാൽ മെയിലിന് മറുപടി നൽകി. തുടർന്ന് ലഭിച്ച മറുപടി മെയിലിലും പണം ആവശ്യപ്പെട്ടു. സംശയം തോന്നിയതിനാൽ പണം അയച്ചില്ല. തുടർന്ന് സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |