SignIn
Kerala Kaumudi Online
Thursday, 25 April 2024 2.25 PM IST

യു.എ.ഇ എംബസിയുടെ പേരിൽ തട്ടിപ്പിന് ശ്രമം: എ.കെ. ബാലന്റെ മകനും മരുമകളും പരാതി നൽകി

balan

പാലക്കാട്: യു.എ.ഇ എംബസിയുടെ പേരിൽ വ്യാജ വെബ് സൈറ്റ് തയ്യാറാക്കി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയുമായി മുൻ മന്ത്രി എ.കെ. ബാലന്റെ മകൻ നവീൻ ബാലനും ഭാര്യ നമിതയും. നമിതയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഓൺലൈൻ പെർമിറ്റ് അനുമതിയുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് നമിത പറയുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാണ് യു.എ.ഇയിൽ നിന്ന് നവീനും നമിതയും കേരളത്തിലെത്തിയെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മടങ്ങിപ്പോക്ക് നടന്നില്ല. നമിതയുടെ വിസ കാലാവധി കഴിയുന്നതോടെയാണ് ഇരുവരും മടങ്ങിപ്പോകുന്നതിനുള്ള ശ്രമം തുടങ്ങിയത്. ഇത് സംബന്ധിച്ച് മെയിൽ അയച്ചതോടെ ഓൺലൈൻ പെർമിറ്റിന് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള മറുപടിയാണ് ലഭിച്ചത്. 16,000 രൂപ നൽകാനാണ് ആവശ്യപ്പെട്ടത്. admin@uaeembassy.in എന്ന വിലാസത്തിൽ നിന്നായിരുന്നു ഇ- മെയിൽ ലഭിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

സംഭവത്തെക്കുറിച്ച് നമിത പറയുന്നത് ഇങ്ങനെ:

വിസ കാലാവധി കഴിയാറായതോടെ മടങ്ങിപോകാൻ ശ്രമം തുടങ്ങിയിരുന്നു. തുടർന്നാണ് ഗൂഗിളിൽ തെരഞ്ഞ് എംബസിക്ക് മെയിൽ അയച്ചത്. ഏജന്റിനെ സമീപിക്കാനായിരുന്നു നിർദേശം. നമ്പറും തന്നു. ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ വ്യക്തി വിവരം ആവശ്യപ്പെട്ടു. പാസ്‌പോർട്ട് കോപ്പി, വിസ കോപ്പി, എമിറേറ്റ്‌സ് ഐ.ഡി എന്നിവ അയയ്ക്കാനും നിർദേശിച്ചു. അയച്ചാൽ പെർമിഷൻ ലെറ്റർ തരാൻ കഴിയുമെന്നും ഒരാൾക്ക് 8000 വീതം ആകുമെന്നും പറഞ്ഞു. സംസാരിച്ചയാളുടെ ഇംഗ്ലീഷ് ഭാഷ മികച്ചതായിരുന്നില്ല. അത്യാവശ്യമായതിനാൽ മെയിലിന് മറുപടി നൽകി. തുടർന്ന് ലഭിച്ച മറുപടി മെയിലിലും പണം ആവശ്യപ്പെട്ടു. സംശയം തോന്നിയതിനാൽ പണം അയച്ചില്ല. തുടർന്ന് സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CYBER CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.