SignIn
Kerala Kaumudi Online
Friday, 29 March 2024 7.43 AM IST

കേന്ദ്ര ആരോഗ്യ വകുപ്പ് സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

kkk

കോഴിക്കോട്: കടലുണ്ടി പി.എച്ച്.സി യിലെത്തിയ കേന്ദ്ര ആരോഗ്യ വകുപ്പ് സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെച്ചു. വാക്‌സിൻ വിതരണത്തിലെ വിവേചനത്തിൽ നടപടി തേടിയായിരുന്നു ഉപരോധം. സംഭവത്തിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കൊവിഡ് അവലോകന യോഗം കഴിഞ്ഞ് പുറത്തിറങ്ങി കാറിൽ തിരിച്ച കേന്ദ്ര ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.രവിന്ദ്രൻ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം കോഴിക്കോട് അഡിഷണൽ ഡയറക്ടർ ഡോ.കെ.രഘു എന്നിവരെയാണ് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യമുയർത്തി പൊടുന്നനെ ഉപരോധിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവരെ തടഞ്ഞു. പരാതികൾ കേട്ട കേന്ദ്ര സംഘം വാക്‌സിൻ വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്തുമെന്ന് അറിയിച്ചതോടെയാണ് പ്രക്ഷോഭകർ പിന്മാറിയത്.
കഴിഞ്ഞ ദിവസം 350 ഡോഡ് വാകസിൻ ഉപയോഗപ്പെടുത്താത്തതിനാൽ ഡി.എം.ഒ തിരിച്ചുവാങ്ങിയതിനെ ചൊല്ലി കടലുണ്ടി പഞ്ചായത്ത് അധികൃതകർക്കെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു.
കോൺഗ്രസ് കടലുണ്ടി മണ്ഡലം പ്രസിഡന്റ് ജോബിഷ് പിലാക്കാട്ട്, മണ്ണുർ മണ്ഡലം പ്രസിഡന്റ് ഹെബീഷ് മാമ്പയിൽ, ഷാജി പുന്തോട്ടത്തിൽ, പി.പി അളകേശൻ, വി.പി നിഷാദ്, പഞ്ചായത്ത് മെമ്പർ ഷാഹിദ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

വാരാന്ത്യ ലോക്ക് ഡൗൺ ഉപേക്ഷിച്ചേക്കും, കടകൾ എല്ലാ ദിവസവും തുറക്കാൻ സാദ്ധ്യത

ആൾക്കൂട്ടവും രോഗവ്യാപനവും തടയാൻ പുതിയ ക്രമീകരണം വരും


തിരുവനന്തപുരം:ഒന്നര മാസം അടച്ചിട്ടിട്ടും കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ,സംസ്ഥാനത്തെ ലോക്ക് ഡൗൺ നയം മാറ്റുന്നു. നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സംസ്ഥാന തല കൊവിഡ് അവലോകനയോഗം പുതിയ സമീപനത്തിന് രൂപം നൽകും. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളും പരിഗണിക്കും.
വാരാന്ത്യ ലോക്ക് ഡൗൺ ഗുണകരമല്ലെന്നാണ് വിലയിരുത്തൽ. മേയ് നാലുമുതൽ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണുണ്ട്. ഇതുമൂലം വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലും കടകളിലും നിരത്തുകളിലും വൻ തിരക്കാണ്. ഇത് കൊവിഡ് വ്യാപനം ശക്തിപ്പെടുത്തുന്നു.ആഴ്ചയിൽ മൂന്ന് ദിവസം കടകൾ അടച്ചിടുന്നത് ഒഴിവാക്കി എല്ലാദിവസവും തുറക്കാനും കൂടുതൽ സമയം പ്രവർത്തിക്കാനും അനുമതി നൽകലും ആലോചനയുണ്ട്. അടച്ചിടൽ ഒഴിവാക്കി ആൾക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കൊവിഡ് പ്രോട്ടോക്കോളാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതി തയ്യാറാക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഇത് ചർച്ച ചെയ്ത ശേഷം അവലോകന യോഗത്തിൽ സമർപ്പിക്കും
ടി.പി.ആർ. നിരക്കും രോഗികളുടെ എണ്ണവും മാത്രം മാനദണ്ഡമാക്കി പൊതു നിയന്ത്രണം വേണ്ടെന്ന നിലപാടിലാണ് വിദഗ്ധ സമിതി. പകരം, ടി.പി.ആർ. കൂടിയ ഇടങ്ങൾ മൈക്രോ കണ്ടയിൻമെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടു വരും. എന്നാൽ വിവാഹം, മരണം, മറ്റു പൊതുചടങ്ങുകൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം തുടരും. ആൾക്കൂട്ട നിയന്ത്രണത്തിന് കർശന നിലപാട് സ്വീകരിക്കും.. കൊവിഡ് പരിശോധനകൾ ഇരട്ടിയാക്കും.
രോഗ വ്യാപനം വർദ്ധനച്ചെങ്കിലും ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കൂടുതലില്ല. അതിനാൽ വാക്സിനേഷൻ കൂടുതൽ ഊർജിതമാക്കാനും നവീക്കമുണ്ട്.വാക്സിനേഷൻ രണ്ടുകോടി
കവിഞ്ഞിട്ടും, ടി.പി.ആർ കുറയാതെ നിൽക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നു.
കേരളമടക്കം പത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് നിയന്ത്രണം കടുപ്പിക്കണമെന്നാണ് കേന്ദ്രനിർദ്ദേശം. അതിൽ കേരളവും മഹാരാഷ്ട്രയുമാണ് കൂടുതൽ ഗുരുതരാവസ്ഥയിലുള്ളത്. രാജ്യത്ത് 46 ജില്ലകൾ കൊവിഡ് ഗുരുതരമായി ബാധിച്ച സ്ഥിതിയിലാണ്. ഇതിൽ കേരളത്തിലെ എട്ട് ജില്ലകളുമുണ്ട്. കൊവിഡ് ബാധിച്ചവർ ആശുപത്രികളിൽ പോകാതെ വീടുകളിൽ കഴിയുന്നത് കൊവിഡ് വ്യാപനം കൂട്ടുന്നുവെന്നാണ് വിലയിരുത്തൽ. വീട്ടുകാർക്ക് ക്വാറന്റൈൻ നിർബന്ധമാക്കണമെന്നും നിർദ്ദേശമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CENTRAL HEALTH DEPARTMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.