കാറുകളോട് എന്നും പ്രിയമാണ് വെള്ളാപ്പള്ളിക്ക്. ബെൻസിനോടാണ് കൂടുതൽ പ്രിയം. കേരളത്തിൽ ബെൻസ് വിപണിയിലെത്തിയ ആദ്യ ഘട്ടത്തിൽത്തന്നെ വാങ്ങി. വിതരണ സ്ഥാപനങ്ങൾ പോലും അന്ന് ആരംഭിച്ചിരുന്നില്ല. 1996 ൽ എറണാകുളത്തെ ഏജൻസി വഴി ബുക്ക് ചെയ്താണ് കെ.എൽ 04 ഡി 1818 ബെൻസ് സ്വന്തമാക്കിയത്. ആദ്യ ബെൻസ് ഇതിനകം അഞ്ചു ലക്ഷത്തിലധികം കിലോമീറ്റർ പിന്നിട്ടു. മറ്റൊരു ബെൻസിൽ രണ്ടു ലക്ഷത്തിലധികം കിലോമീറ്റർ യാത്ര.
ഇപ്പോൾ നാല് ബെൻസും ടോയോട്ടയുടെ മൂന്നെണ്ണവും ഉൾപ്പെടെ ഒൻപതു കാറുകൾ.
1967ലാണ് ആദ്യമായി പുതിയ കാർ വാങ്ങുന്നത്. 54 വർഷം മുമ്പ് വാങ്ങിയ കെ.എൽ.എ 2158 നമ്പർ അംബാസഡർ കാർ ഇന്നും കൈമാറ്റം ചെയ്യാതെ സൂക്ഷിച്ചിട്ടുണ്ട്. മലയാള ലിപിയിൽ നമ്പർ രേഖപ്പെടുത്തിയിരുന്ന കാലത്തും വെള്ളാപ്പള്ളിക്ക് സ്വന്തമായി കാറുണ്ടായിരുന്നു. 112 ആയിരുന്നു രജിസ്ട്രേഷൻ നമ്പർ. ആസ്റ്റിൻ കമ്പനിയുടെ കാർ 1500 രൂപയ്ക്ക് വാങ്ങി 3000 രൂപ ചെലവഴിച്ചാണ് ഉപയോഗിച്ചത്. പിന്നീട് ഹെറാൾഡ് കമ്പനിയുടെ മൂന്നു മാസം പഴക്കമുള്ള കാറും ഉപയോഗിച്ചു. പിന്നീടാണ് പുത്തൻ അംബാസിഡർ വാങ്ങിയത്. വിവാഹ ശേഷം ഭാര്യ പ്രീതിയുമായി എത്തിയത് ഈ കാറിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |