SignIn
Kerala Kaumudi Online
Tuesday, 08 July 2025 4.20 PM IST

പാഠപുസ്തകങ്ങളിൽ ഉള്ളതല്ല സത്യം,​ സവർക്കറെ അവർ അത്രമാത്രം ഭയന്നിരുന്നു,​ സെല്ലുലാർ ജയിൽ സന്ദർശിച്ച് കങ്കണ

Increase Font Size Decrease Font Size Print Page
kk

സവർക്കറെ തടവിൽ പാർപ്പിച്ചിരുന്ന ആൻഡമാൻ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലിൽ സന്ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. പുതിയ ചിത്രം തേജസിന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായാണ് താരം ആൻഡമാനിൽ എത്തിയത്. സവർക്കറെ തടവിലിട്ടിരുന്ന സെല്ലിൽ എത്തിയ താരം അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നിലിരുന്ന് ധ്യാനിക്കുകയും ചെയ്തു. കാലാപാനിയിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു

' 'ഇന്ന് ആൻഡമാൻ ദ്വീപിൽ എത്തിയ ഞാൻ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലെ കാലാ പാനിയിലെ വീർ സവർക്കറുടെ സെൽ സന്ദർശിച്ചു. . അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മനുഷ്യത്വം സവർക്കർ ജിയുടെ രൂപത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി, എല്ലാ ക്രൂരതകളെയും കണ്ണുകളിലേക്ക് നോക്കിത്തന്നെ അദ്ദേഹം നിശ്ചയദാർഢ്യത്തോടെ നേരിട്ടു...അവർ എത്രമാത്രം ഭയന്നിട്ടുണ്ടാകാം,​ ട്ടിട്ടുണ്ടാകും. അക്കാലത്ത് അവർ അദ്ദേഹത്തെ കാലാപാനിയിൽ അടച്ചു, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ചു. കൂറ്റൻ മതിലുകൾ ഉള്ള ഒരു ജയിൽ പണിതു, ഒരു ചെറിയ സെല്ലിൽ അടച്ചു. അനന്തമായ കടലിന് കുറുകെ പക്ഷിയെപ്പോലെ പറന്നുരക്ഷപ്പെടുമോ എന്ന ഭയം.ഭീരുക്കള്‍!.. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം.അല്ലാതെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല. സവർക്കറോടുള്ള നന്ദിയും ആദരവും കാരണം ആ സെല്ലിൽ ഞാൻ അല്പനേരം ധ്യാനമിരുന്നു,​ അദ്ദേഹത്തിന് ആദരം അർപ്പിച്ചു. . - കങ്കണ റണാവത്ത് കുറിച്ചു.

View this post on Instagram

A post shared by Kangana Thalaivii (@kanganaranaut)

TAGS: KANAKAN, CELLULAR JAIL, ANDAMAN, SAWARKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.